കരോൾ ഗാനങ്ങളിരമ്പാത്ത മഞ്ഞണിഞ്ഞ രാവുകൾ

കോട്ടയം: കോവിഡ്കാല ക്രിസ്മസിൻെറ നഷ്ടമായി കരോൾ. പാട്ടും താളമേളങ്ങളുമായെത്തുന്ന കരോൾ സംഘങ്ങൾ ക്രിസ്മസ് രാവുകളിലെ നിറകാഴ്ചയായിരുന്നു. ദേവാലയങ്ങൾക്കൊപ്പം വിവിധ യുവസംഘങ്ങളും കരോൾ സർവിസുമായി രംഗത്തെത്തിയിരുന്നു. നാലും അഞ്ചും രാവുകൾ നീളുന്നതായിരുന്നു കരോൾ. ദേവാലയങ്ങളുെട നേതൃത്വത്തിലുള്ളവ ഇടവകാംഗങ്ങളുെട വീടുകളിൽ ഉണ്ണിയേശുവിൻെറ തിരുപ്പിറവി സേന്ദശവുമായി എത്തുേമ്പാൾ ക്ലബുകളും മറ്റും എല്ലാ വീടുകളിലും എത്തും. പാതിരാവ് പിന്നിട്ട് പലപ്പോഴും ഇത് നീളുന്നതിനാൽ വീടുകളിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ പാപ്പാക്കായി ഉറക്കമൊഴിച്ച് കാത്തിരിക്കുന്നത് ക്രിസ്മസ്കാല പതിവായിരുന്നു. ആർക്കൂട്ടങ്ങൾ പാടില്ലെന്ന് നിർദേശമുള്ളതിനാൽ ഇത്തവണ കരോൾ വേണ്ടെന്ന തീരുമാനത്തിലാണ് ദേവാലയങ്ങൾ. പല ക്ലബുകളും ഇത് പിന്തുടരുകയാണ്. ഏറ്റവും ആഘോഷത്തോടെ നടത്തിയിരുന്ന കരോൾ നഷ്ടമാകുന്നതിൻെറ ദുഃഖത്തിലാണ് യുവാക്കൾ. ക്ലബുകളും സംഘടനകളും ക്രിസ്മസ് ആഘോഷത്തിനൊപ്പം ചെറിയ വരുമാനം കൂടി ലഭിക്കുന്ന രീതിയിലാണ് കരോളുകൾ സംഘടിപ്പിച്ചിരുന്നത്. വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും ക്രിസ്മസ് ആഘോഷങ്ങളും കോവിഡിൽ ഇല്ലാതായിട്ടുണ്ട്. ക്രിസ്മസ് തിരുകർമങ്ങൾ മാത്രമാകും പള്ളികളിലും നടക്കുക. കോവിഡ് നിയന്ത്രണങ്ങളോടെയാകും ചടങ്ങുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.