കോട്ടയം: താഴത്തങ്ങാടി അറുപുഴയിൽ വീടുകളിൽ സർവേക്ക് എത്തിയവരെ നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് ഒരു സ്ത്രീയും പുരുഷനും വീടുകളിലെത്തി വിവരങ്ങൾ അന്വേഷിച്ചത്. എവിടെനിന്ന് വരുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. ഇരുവരും പറഞ്ഞ കാര്യങ്ങളിൽ പൊരുത്തമില്ലാതെ വന്നതോടെയാണ് നാട്ടുകാർ തടഞ്ഞത്. കേന്ദ്രസർക്കാറിൻെറ സാമ്പത്തിക സർേവയാണ് എന്ന് ആദ്യം അവകാശപ്പെെട്ടങ്കിലും ഇത് സംബന്ധിച്ച രേഖകളൊന്നും കാണിക്കാൻ ഉണ്ടായിരുന്നില്ല. തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ ഏജൻസിയുടെ കാർഡാണ് കാണിച്ചത്. ഓഫിസ് കലക്ടറേറ്റിന് സമീപമാണെന്നും അതല്ല പാസ്പോർട്ട് ഓഫിസിന് അടുത്താണെന്നുമൊക്കെ ഇവർ പറഞ്ഞുവെന്ന് പ്രദേശവാസികൾ പറയുന്നു. മൊബൈൽ ആപ്പിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്. നഗരസഭയുടെ അനുമതി ഉണ്ടെന്ന് പറഞ്ഞെങ്കിലും വാർഡ് കൗൺസിലർക്കും ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. തുടർന്നാണ് നാട്ടുകാർ സംഘടിച്ചത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒന്നും ചോദിക്കാതിരുന്നതും സംശയത്തിന് കാരണമായി. നാട്ടുകാർ തടഞ്ഞപ്പോൾ പൊലീസ് സഹായം തേടാൻപോലും നിൽക്കാതെ ഇവർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.