കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കം ശക്തമാക്കി എൻ.സി.പിയും മാണി സി. കാപ്പൻ എം.എൽ.എയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജില്ലയിൽ മികച്ച വിജയം നേടിയാൽ പാലാ സീറ്റ് ജോസ് പക്ഷത്തിന് വിട്ടുകൊടുക്കേണ്ടിവരുമെന്നറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളും എൻ.സി.പി ആരംഭിച്ചുകഴിഞ്ഞു. ഇടതുമുന്നണിയിൽ കടുത്ത അവഗണനയെന്ന കാപ്പൻെറ ആരോപണം ഇതിൻെറ സൂചനയാണ്. പുതിയ നീക്കത്തിന് പാർട്ടിയിലെ ഒരുവിഭാഗത്തിൻെറ പിന്തുണയും കാപ്പനുണ്ട്. ഇടത് അവഗണനക്കെതിരെ എൻ.സി.പി ദേശീയ നേതൃത്വത്തിന് പരാതി നൽകും. മുമ്പും ഇടതുമുന്നണിക്കെതിരെ കാപ്പൻ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് മുന്നണി നേതൃത്വവും എൻ.സി.പി സംസ്ഥാന നേതാക്കളും ഇടപെട്ട് കാപ്പനെ അനുനയിപ്പിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാൽ, പാലാ സീറ്റിൻെറ കാര്യത്തിൽ ആരും കാപ്പന് വ്യക്തമായ ഉറപ്പ് നൽകിയിരുന്നില്ല. അതിനിടെ കാപ്പൻ യു.ഡി.എഫിനൊപ്പം പോകുമെന്ന പ്രചാരണവും ശക്തമായിരുന്നു. ഇതേതുടർന്ന് പാർട്ടി ദേശീയനേതൃത്വത്തിൻെറ ഇടപെടലും ഉണ്ടായി. ദേശീയ നേതാക്കളുമായി ചർച്ച നടത്തിയ കാപ്പൻ, വിഷയത്തിൽ സി.പി.എം അഖിലേന്ത്യ നേതാക്കെള ഇടപെടുത്താനും ശ്രമിച്ചു. തദ്ദേശ െതരഞ്ഞെടുപ്പിൽ എൻ.സി.പിയെ ഇടതുമുന്നണി അവഗണിച്ചെന്നാണ് പുതിയ ആക്ഷേപം. പാലായിൽ രണ്ട് സീറ്റും ജില്ലയിൽ ആകെ ഏഴ് സീറ്റും മാത്രമാണ് നൽകിയതെന്നാണ് അദ്ദേഹത്തിൻെറ പരിഭവം. ജോസ് പക്ഷത്തിൻെറ വരവ് തദ്ദേശ െതരഞ്ഞെടുപ്പിൽ കൂടുതൽ വിജയപ്രതീക്ഷ നൽകുന്നുണ്ടെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനകളും പാലാ വിട്ടുകൊടുക്കേണ്ടിവരുമെന്ന ആശങ്കയും പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ജോസ് പക്ഷത്തിൻെറ സാന്നിധ്യം പാലായിൽ എൻ.സി.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇടതുമുന്നണിയിൽ എൻ.സി.പിയുടെ സിറ്റിങ് സീറ്റായ കുട്ടനാടും ജോസ് പക്ഷത്തിന് നൽകിയേക്കുമെന്ന സൂചനകളും ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലായിൽ കാപ്പനുമായി കൂടിക്കാഴ്ചക്ക് പോലും ജോസ് കെ. മാണി തയാറായിെല്ലന്നും പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇൗ സാഹചര്യത്തിലാണ് കാപ്പൻ രണ്ടുംകൽപിച്ച് മുന്നണിക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. സഹകരിക്കാൻ തയാറായാൽ കാപ്പനുമായി ചർച്ചക്ക് തയാറാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പ്രതികരിച്ചിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ അഭ്യൂഹം ശക്തമായിരുന്നു. പാലാ ലഭിക്കുന്നില്ലെങ്കിൽ നിലപാട് കടുപ്പിക്കാനാണ് കാപ്പൻെറ നീക്കം. എന്നാൽ, കാപ്പൻെറ ആരോപണം ഇടതുമുന്നണി ജില്ല നേതൃത്വം നിഷേധിച്ചിട്ടുണ്ട്. സി.എ.എം. കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.