പോളിങ് ശതമാനം ഉയരുമെന്ന് മുന്നണികളുടെ കണക്കുകൂട്ടൽ കോട്ടയം: ഒരുമാസത്തിലേറെ നീണ്ട ആവേശപ്രചാരണത്തിന് സമാപനമായതോടെ അവസാനവട്ട ഓട്ടപാച്ചിലേക്ക് സ്ഥാനാർഥികൾ. നിശ്ശബ്ദ പ്രചരണത്തിൻെറ ദിനമായ ബുധനാഴ്ച ഇതുവരെ വീടുകളിൽ എത്തിയിട്ടും കാണാത്തവരെ 'തപ്പിയെടുക്കാനാകും' സ്ഥാനാർഥികളുടെ ശ്രമം. അവസാനശ്രമവും വിജയിച്ചില്ലെങ്കിൽ ഫോണിൽ ബന്ധപ്പെടാനാണ് തീരുമാനമെന്ന് സ്ഥാനാർഥികൾ പറയുന്നു. ജില്ല-, ബ്ലോക്ക് സ്ഥാനാർഥികൾ പ്രമുഖ വ്യക്തികളെ സന്ദർശിക്കാനാകും കൂടുതൽ സമയം ചെലവിടുക. പ്രവർത്തകർക്കും വിശ്രമമില്ലാത്ത ദിനമാണ് നിശ്ശബ്ദപ്രചരണം. സ്ലിപ്പുകൾ വിതരണം ചെയ്യാനും ആടിനിൽക്കുന്ന വോട്ടർമാരെ ഉറപ്പിക്കാനുമാകും ഇവരുെട നെട്ടോട്ടം. പ്രലോഭനങ്ങൾ നൽകി സ്വന്തം വോട്ടുകൾ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളെ തകർക്കാനുള്ള 'ജാഗ്രത' യുടെ രാത്രികൂടിയാകും പ്രവർത്തകർക്ക്. മറ്റു സ്ഥലങ്ങളിൽ താമസിക്കുന്ന വോട്ടർമാരെ അതത് ബൂത്തുകളിൽ എത്തിക്കുന്നതിനുള്ള തീവ്രശ്രമങ്ങളും പ്രവർത്തകർ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ പോളിങ് ശതമാനം ഉയരുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. കോവിഡ് മൂലം അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളടക്കം നാട്ടിലുണ്ട്. വിദേശങ്ങളിൽനിന്നും കൂടുതൽപേർ എത്തിയിട്ടുണ്ട്. ഇത് പോളിങ് വർധിപ്പിക്കുമെന്നാണ് ഇവരുെട വിലയിരുത്തൽ. കോവിഡ് ആശങ്കകൾ ബാധിക്കില്ലെന്നും ഇവർ പറയുന്നു. ആദ്യഘട്ട പോളിങ് നടന്ന ജില്ലകളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരുന്നു വോട്ടെടുപ്പ് എന്നതിനാൽ ഇത്തരം ആശങ്കകൾ ഒഴിഞ്ഞതായി ഇവർ പറയുന്നു. ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളും ബുധനാഴ്ച അണുമുക്തമാക്കും. അകലം പാലിച്ചു വോട്ടുചെയ്യുന്നതിന് ബൂത്തുകൾക്ക് മുന്നിൽ നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യും. എന്നാൽ, ജില്ലയിൽ പേരാട്ടചിത്രം അവ്യക്തമാണ്. ജോസ് വിഭാഗം ഇടേത്തക്ക് മാറിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ സാധ്യതകൾ കണക്കുകൂട്ടിയെടുക്കാൻ മുന്നണികൾക്കും കഴിയുന്നില്ല. എന്നാൽ, പ്രചാരണചിത്രത്തിൽ ജില്ല പഞ്ചായത്തിലടക്കം ഒപ്പത്തിനൊപ്പമാണ് പോര്. പാലാ നഗരസഭയിലടക്കം കടുത്ത മത്സരമാണ്. ജോസ് കെ. മാണിക്കൊപ്പം യു.ഡി.എഫ് അനുഭാവവോട്ടുകളും എൽ.ഡി.എഫിലേക്ക് എത്തിയാൽ ഇവർ പുതുചരിത്രമെഴുതും. ഇല്ലെങ്കിൽ യു.ഡി.എഫ് മേധാവിത്തം തുടരും. പുതുസാഹചര്യമായതിനാൽ പ്രവചനാതീതമെന്ന വാക്കിലൊതുക്കുയാണ് പല മുതിർന്ന നേതാക്കളും. താഴേത്തട്ടിലെ നേതാക്കളെല്ലാം സ്ഥാനാർഥികളായതോടെ ജില്ല പഞ്ചായത്ത്, ബ്ലോക്ക് സ്ഥാനാർഥികളുടെ പ്രചാരണത്തിന് വേണ്ടത്ര സജീവതയുണ്ടായില്ലെന്ന ആക്ഷേപം കോൺഗ്രസിൽ ഉയരുന്നുണ്ട്. വോട്ടെടുപ്പ് കഴിയുന്നതോടെ ഇത് പരസ്യമാക്കാൻ ഒരുങ്ങുകയാണ് പലരും. ഗ്രൂപ് തർക്കങ്ങളിലെ മുറിവുകൾ പലയിടങ്ങളിലും ഉണങ്ങിയിട്ടില്ല. എങ്കിലും ആത്മവിശ്വാസത്തിൽ തന്നെയാണ് യു.ഡി.എഫ്. ജോസ് വിഭാഗത്തിൻെറ വരവ് പൂർണമായി ഒരുവിഭാഗം പ്രവർത്തകർക്ക് ദഹിച്ചിട്ടില്ലെന്നത് എൽ.ഡി.എഫിന് നേരിയ ആശങ്കയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ പഞ്ചായത്ത് ഭരണത്തിലേക്ക് എത്താനാകുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. ജനപക്ഷം ശക്തമായി രംഗത്തുള്ള പൂഞ്ഞാറിൽ ചുതുഷ്കോണ മത്സരപ്രതീതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.