1. ആലപ്പുഴ നഗരസഭ ആലപ്പുഴയിൽ 'ഒപ്പത്തിനൊപ്പം' ആലപ്പുഴ: കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുത്താർജിച്ച വിപ്ലവമണ്ണിൽ പെൺകരുത്തിൻെറ ബലത്തിൽ ഇക്കുറി അധികാരം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് ഇടതുമുന്നണി. ഇതോടെ, കോവിഡ് പ്രതിസന്ധിക്കിടയിലും ശക്തമായ രാഷ്ട്രീയമത്സരത്തിനാണ് കളമൊരുങ്ങിയത്. മുന്നണിയിലെ പടലപ്പിണക്കവും വിമതശല്യവുമൊക്കെ പ്രഹരമേൽക്കാതെ സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയസംഭവവികാസങ്ങൾ വോട്ടായി മാറി വിജയത്തുടർച്ച കിട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.കഴിഞ്ഞതവണ രണ്ടാമതെത്തിയ വാർഡുകളിലടക്കം കൂടുതൽ സീറ്റുകൾ സാധ്യമാകുമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടൽ. 52 അംഗബലത്തിൽ പ്രമുഖ മുന്നണികൾക്ക് പുറമേ ചെറുപാർട്ടികളും സ്വതന്ത്രരും ജയിച്ചുകയറാനുള്ള സാധ്യതയും തള്ളിക്കളയാനില്ല. ചിലവാർഡുകളിൽ ത്രികോണവും ചതുഷ്കോണവുമൊക്കെ തെളിയുേമ്പാൾ അടിയൊഴുക്കുകളും നിർണായകമാണ്. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ നേർക്കുനേർ ഏറ്റുമുട്ടുന്ന വാർഡുകളാണ് ഏറെയും. ആറിടത്ത് ഒഴിച്ചിട്ടാണ് ബി.ജെ.പിയുടെ മത്സരം. പി.ഡി.പി അഞ്ചിടത്തും എസ്.ഡി.പി.ഐ നാലിടത്തും വെൽഫെയർപാർട്ടി ഒരിടത്തും മത്സരിക്കുന്നുണ്ട്. മുൻ കോൺഗ്രസ് കൗൺസിലർ ബി. മെഹബൂബ് സ്വതന്ത്രനായി മത്സരിക്കുന്ന മൂന്നാംവാർഡിൽ ചതുഷ്കോണമത്സരമാണ്. കഴിഞ്ഞതവണ ബി.ജെ.പി വിജയിച്ച 10ാംവാർഡിൽ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ വിമതൻ രംഗത്തുണ്ട്. കൊള്ളംകുളങ്ങര, കളർകോട്, കൈതവന, പഴവീട്, കറുകയിൽ, എ.എൻ.പുരം, മുല്ലാത്ത് വളപ്പ്, ആലിശ്ശേരി, വലിയകുളം, വലിയമരം, ലജ്നത്ത് എന്നിവിടങ്ങളിൽ കനത്തമത്സരമാണ്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ (11പേർ) കൊമ്പുകോർക്കുന്ന സക്കറിയ ബസാർ വാർഡിലും ആവേശമേറെയാണ്. കഴിഞ്ഞതവണ ആർക്കും പിടികൊടുക്കാതെ പോയ വോട്ടർമാർ ഇതുവരെയും മനസ്സ് തുറന്നിട്ടില്ല. ആയതിനാൽ പരമാവധി വോട്ടുകൾ സമാഹരിച്ച് വിജയം നേടാനുള്ള തന്ത്രപ്പാടിലാണ് മുന്നണികൾ.10 വർഷത്തെ കുത്തക അവസാനിപ്പിച്ച് 2015ൽ യു.ഡി.എഫ് അട്ടിമറി വിജയത്തിലൂടെയാണ് അധികാരത്തിലെത്തിയത്. കേവലഭൂരിപക്ഷം കിട്ടാതായതോൊട ചെറുകക്ഷികളെയും സ്വതന്ത്രരെയും കൂട്ടുപിടിച്ചാണ് അഞ്ചുവർഷം തികച്ചത്. കോൺഗ്രസ്-21, മുസ്ലിംലീഗ്-മൂന്ന്, സി.പി.എം-16, സി.പി.ഐ-മൂന്ന്, കേരളകോൺഗ്രസ്-എം ഒന്ന്, ബി.ജെ.പി-നാല്, പി.ഡി.പി-രണ്ട് സ്വതന്ത്രർ-രണ്ട് എന്നിങ്ങനെയായിരുന്നു കഴിഞ്ഞതവണത്തെ സീറ്റുനില. ചിത്രം: bimal tampi ആലപ്പുഴ ആകെ വോട്ടർമാർ-132641 പുരുഷന്മാർ-63009 സ്ത്രീകൾ-69630 ട്രാൻസ്ജെൻഡർ-2 പുതിയവോട്ടർമാർ-1380
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.