മൂവാറ്റുപുഴ: കാലൊടിഞ്ഞ് നടക്കാൻ കഴിയാതായിട്ടും ഓൺലൈൻ പ്രചാരണം നടത്താതെ ഓട്ടോറിക്ഷയിൽ വോട്ടർമാരെ തേടിെയത്തുകയാണ് എൽദോ ജേക്കബ് എന്ന സ്ഥാനാർഥി. നഗരസഭ 26ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ് എൽദോ. പത്രിക സ്വീകരണത്തിനു പിന്നാലെയാണ് സ്ഥാനാർഥി വീണ് കാലൊടിഞ്ഞത്. ഇതോടെ മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചത്. താൻ വിശ്രമിച്ചാൽ വോട്ടെല്ലാം എതിർസ്ഥാനാർഥിയുടെ പെട്ടിയിൽ വീഴുമെന്ന തിരിച്ചറിവാണ് ഒടുവിൽ ഫീൽഡിൽ ഇറങ്ങാൻ എൽദോയെ പ്രേരിപ്പിച്ചത്. ഓൺലൈനിൽ വോട്ടഭ്യർഥന നടത്താമെന്ന സുഹൃത്തുക്കളുടെ നിർദേശം തള്ളി ഓട്ടോയിൽ കറങ്ങി വോട്ട് തേടുകയാണ് എൽദോ. വാർഡിലെ ഓരോ വീടിനുംമുന്നിെലത്തി ഹോൺ മുഴക്കുന്നതോടെ വീട്ടുകാർ ഇറങ്ങിവരും. ഇതോടെ വണ്ടിയിലിരുന്നുതന്നെ കുശലാന്വേഷണം. പിന്നെ വോട്ടഭ്യർഥന. കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച വാർഡിൽ ഇക്കുറി വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൽദോ. EM Mvpa ELDHO JACOB ഓട്ടോയിൽ വോട്ട് തേടി ഇറങ്ങിയ എൽദോ ജേക്കബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.