ജന്മദിനമധുരം നുണഞ്ഞ് ബിഷപ് തോമസ്.കെ.ഉമ്മൻെറ പടിയിറക്കം കോട്ടയം: ജന്മദിനമധുരം നുണഞ്ഞ് ബിഷപ് തോമസ്.കെ.ഉമ്മൻ സി.എസ്.ഐ മധ്യകേരള മഹായിടവക അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങി. 68ാം ജന്മദിനത്തിലാണ് പത്നി ഡോ.സൂസൻ തോമസിനൊപ്പം അക്ഷരനഗരിയിൽനിന്നുള്ള മടക്കം. സ്നേഹത്തിനും കൂട്ടായ്മയ്ക്കും നന്ദി പറഞ്ഞ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഞായറാഴ്ച 3.30ന് സ്വദേശമായ തലവടിയിലേക്ക് അദ്ദേഹം യാത്രയായി. രാവിലെ കോട്ടയം ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്ന കുർബാനക്ക് തോമസ്.കെ.ഉമ്മൻ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ബിഷപ് ഓഫിസിലെത്തിയ അദ്ദേഹം സി.എസ്.ഐ മോഡറേറ്റർ ബിഷപ് എ.ധർമരാജ് റസാലത്തിൻെറ നിർദേശപ്രകാരം സി.എസ്.ഐ മധ്യകേരള മഹായിടവക അൽമായ സെക്രട്ടറി ഡോ.സൈമൺ ടി.ജോണിന് ചുമതല കൈമാറി. തുടർന്ന് ജന്മദിനകേക്ക് മുറിച്ച് എല്ലാവർക്കും മധുരം പങ്കുെവച്ചു. ഒമ്പത് വർഷം സാമൂഹിക പ്രതിബദ്ധതയോടെ സി.എസ്.ഐ മധ്യകേരള മഹായിടവകയെയും ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി സ്ഥിതിചെയ്യുന്ന 24 മഹായിടവകകളിലെ ജനസമൂഹത്തെയും നയിച്ചതിൻെറ ചാരിതാർഥ്യവുമായാണ് മടക്കം. ശനിയാഴ്ച ചങ്ങനാശ്ശേരിയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തിൻെറ സേവനങ്ങൾ പ്രതിപാദിക്കുന്ന 'കാലം കാത്തുെവച്ച കർമയോഗി' പുസ്തകം മാർ ജോസഫ് പെരുന്തോട്ടം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകി പ്രകാശനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.