േകാട്ടയം: ട്വിസ്റ്റോടു ട്വിസ്റ്റാണ് കോട്ടയം നഗരസഭ 22ാം വാർഡിലെ പോരാട്ടം. കഴിഞ്ഞ തവണ മത്സരിച്ച ഭാര്യമാർ കളംവിട്ടതോടെ പകരം ഭർത്താക്കന്മാർ. 22ാം വാർഡ് ചിറയിൽപ്പാടത്താണ് കഴിഞ്ഞതവണ മത്സരിച്ച സ്ഥാനാർഥികളുടെ ഭർത്താക്കന്മാർ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ ഇടതുസ്ഥാനാർഥിയുടെ ഭർത്താവ് ഇത്തവണ വിമതവേഷത്തിലും രംഗത്തുണ്ട്. ഇവരെല്ലാം പാർട്ടി മാറിയാണ് മത്സര രംഗത്തിറങ്ങിയതെന്നത് മറ്റൊരു കൗതുകം. കഴിഞ്ഞ തവണ 22ാം വാർഡിൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച് പിന്നീട് കേരള കോൺഗ്രസിൽ ചേർന്ന അനൂഷ കൃഷ്ണൻെറ ഭർത്താവ് ജയകൃഷ്‌ണൻ ഇക്കുറി ഈ വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയാണ്. ഇതേ വാർഡിൽ അനൂഷയുടെ എതിരാളിയായി യു.ഡി.എഫിന് മത്സരിച്ച അഞ്ജു സജീവിൻെറ ഭർത്താവ് ജി. സജീവ് ഇക്കുറി രണ്ടില ചിഹ്നത്തിൽ എൽ.ഡി.എഫ് ബാനറിൽ. കഴിഞ്ഞതവണ ഇടത് സ്ഥാനാർഥിയായിരുന്ന ലിൻസി മാത്യുവിൻെറ ഭർത്താവ് മാത്യു മൈക്കിൾ കറ്റയേന്തിയ കർഷകസ്‌ത്രീ ചിഹ്നവുമായി എൽ.ഡി.എഫ് വിമതനായി രംഗത്തുണ്ട്. കോൺഗ്രസ് മുൻ കൗൺസിലറായ നാരായണൻ നായരാണ് ബി.ജെ.പി സ്ഥാനാർഥി. ജയകൃഷ്‌ണനും സജീവും നാരായണൻ നായരും പാർട്ടി മാറി മത്സരിക്കാനെത്തുമ്പോൾ സ്വന്തം വാർഡിൽനിന്നുതന്നെ മാറിയാണ് മാത്യു മൈക്കിളിൻെറ മത്സരം. മാത്യു മൈക്കിളിൻെറ മത്സരത്തോടെ 22ാം വാർഡിൽ എൽ.ഡി.എഫ് സൗഹൃദപോരിനുമാണ് കളം ഒരുങ്ങിയത്. ഇനിയുമുണ്ട് ടിസ്റ്റ്. നേരേത്ത കോൺഗ്രസിൻെറ കൗൺസിലറായിരുന്നു ജയകൃഷ്‌ണൻ ആറുവർഷം മുമ്പ് കോൺഗ്രസിൻെറ ചെയർപേഴ്‌സനെതിരെ കൂറ് മാറി വോട്ട് ചെയ്തതിന് അയോഗ്യനാക്കപ്പെട്ടിരുന്നു. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന് യു.ഡി.എഫിൻെറ പരാതിയിലാണ് അയോഗ്യനാക്കിയത്. അതേ ജയകൃഷ്ണനാണ് ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ രംഗത്തുള്ളത്. കേരള കോൺഗ്രസിലായിരുന്ന ജയകൃഷ്‌ണനും ഭാര്യയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൻെറ ഭാഗമായത്. കോൺഗ്രസ് സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സജീവ് കേരള കോൺഗ്രസിലെത്തി എൽ.ഡി.എഫ് സ്ഥാനാർഥിയായത്. പടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.