പാലാ: നഗരസഭ 15ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ബിനു പുളിക്കക്കണ്ടത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെതുടർന്ന് പാലാ മുനിസിപ്പാലിറ്റിയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നവംബർ 23ന് ശേഷം എൽ.ഡി.എഫ് സ്ഥാനാർഥികളുടെ കൂട്ടായ പൊതുപരിപാടികൾ നടന്നിട്ടില്ല. 26ന് ഉച്ചക്ക് ശേഷമാണ് അഡ്വ. ബിനുവിൻെറ സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. അദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറൻറീനിൽ പോകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റിയുടെ നിർദേശാനുസരണം മറ്റെല്ലാ സ്ഥാനാർഥികളും ടെസ്റ്റ് നടത്തി നെഗറ്റിവ് ആണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സ്ഥാനാർഥിയുടെ ഒപ്പം ഒരാൾകൂടി മാത്രമേ ഭവനസന്ദർശനം നടത്താവൂയെന്നും കുടുംബയോഗങ്ങൾ ഒഴിവാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം തുടർന്നുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.