ബാർ കോഴക്കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി -കെ. സുരേന്ദ്രന്‍

പൊന്‍കുന്നം (കോട്ടയം): ബാർ കോഴക്കേസ് അട്ടിമറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍. വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചതിന് പകരം എന്ത് പ്രത്യുപകാരം ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിണറായി വിജയനെ കെ.എം. മാണി കണ്ടശേഷമാണ് കേസ് അവസാനിപ്പിച്ചത്. ജോസ് കെ. മാണി എല്‍.ഡി.എഫില്‍ വന്നതുകൂടാതെ മറ്റു വല്ല ലാഭവും ഉണ്ടോയെന്ന് വ്യക്തമാക്കണം. ബാര്‍കോഴയിൽ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ. ബാബു എന്നിവര്‍ക്കെതിരായ അന്വേഷണം എന്തുകൊണ്ട് നിലെച്ചന്നും വെളിച്ചത്തുവരണം. ബിജെ.പിയുടെ ആരോപണം ശരിവെക്കുന്ന രീതിയിൽ കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയ ഇരുമുന്നണികള്‍ക്കുമുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചവര്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലുമുണ്ട്. ജനാധിപത്യത്തിൻെറ അന്തകനാണ് പിണറായി. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന പ്രതിപക്ഷ നേതാവ് എന്തിനാണ് ബിജു രമേശിൻെറ കാലുപിടിച്ചതെന്നും വ്യക്തമാക്കണം. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരായ ജനവിധിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.