കോട്ടയം: ചേപ്പാട് സൻെറ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സംരക്ഷിക്കപ്പെടണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. ദേശീയപാത വികസനത്തിൻെറ പേരില്‍ അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ ദേവാലയം പൊളിക്കാനുള്ള ശ്രമം ഖേദകരമാണ്. നാടിൻെറ വികസന ആവശ്യങ്ങള്‍ക്ക് സ്ഥലങ്ങള്‍ വിട്ടുനല്‍കുന്നതിന് സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്രപ്രാധാന്യമുള്ളതും സമുദായസൗഹാര്ദത്തിൻെറ പ്രതീകവും മലങ്കരസഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദിവന്നാസിയോസിൻെറ കബറിടം സ്ഥിതി ചെയ്യുന്നതുമായ പള്ളി കേരള ചരിത്രത്തിൻെറയും സംസ്കാരത്തിൻെറയും അവിഭാജ്യഘടകമായി പരിഗണിക്കപ്പെടേണ്ടതാണ്. മുന്‍ നിശ്ചയിച്ചിരുന്ന അലൈന്‍മൻെറ് മാറ്റി പള്ളി ഇല്ലാതാക്കാന്‍ നടന്നുവരുന്ന നടപടികള്‍ ദുരുദ്ദേശ്യപരമാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും ബാവ വാർത്തക്കുറിപ്പിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ബാവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.