പന്തളം: കള്ളക്കേസിൽ കുരുക്കാൻ സി.പി.എമ്മും ചില മാഫിയകളും മറ്റുകൂട്ടുകെട്ടുകളും ചേർന്ന് ശ്രമിച്ചതായും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള പൊലീസ് കേസെടുത്ത് 12 ദിവസത്തോളം താമസിപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു സർക്കാർ നീക്കം. പരാതിക്കാരനായ ഹരികൃഷ്ണനെയും സി.പി.എം ഉപയോഗിച്ചു. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ വ്യക്തമായാണ് കാര്യങ്ങൾ നടത്തുന്നത്. കേരള പൊലീസ് ദുഷ്ടലാക്കോടെയാണ് പ്രവർത്തിക്കുന്നത്. തനിക്കെതിരെ പൊലീസ് എഫ്.ഐ.ആർ എടുത്തപ്പോൾ ഒരുവിശദീകരണവും ചോദിച്ചില്ല. എഫ്.ഐ.ആർ എടുത്തതിന് മുമ്പും പിമ്പും ഉള്ള ടെലിഫോൺ സംഭാഷണങ്ങൾ പരിശോധന വിധേയമാക്കണം. നിയമനടപടിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.