കോട്ടയം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് ഇ.െജ. ആഗസ്തി ജോസ് ഗ്രൂപ് വിട്ട് ജോസഫ് ഗ്രൂപ്പിൽ േചർന്നു. കെ.എം. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിെലാരാളായിരുന്ന ആഗസ്തി ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്. നേരത്തേ കെ.എം. മാണി യു.ഡി.എഫ് വിട്ടപ്പോഴും അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. തിങ്കളാഴ്ച കോട്ടയത്തെത്തിയ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഷാളണിയിച്ച് ആഗസ്തിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മോൻസ് േജാസഫ് എം.എൽ.എയടക്കം സംസ്ഥാന നേതാക്കളും സന്നിഹിതരായിരുന്നു. യു.ഡി.എഫ് ജില്ല കമ്മിറ്റിയിലും അദ്ദേഹം പെങ്കടുത്തു. മാണിയുടെ കാലത്ത് 25 വർഷത്തോളം യു.ഡി.എഫ് ജില്ല ചെയർമാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.