പത്തനംതിട്ട: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പുകേസ് ഒത്തുതീർപ്പാകാൻ സാധ്യത. പണം തിരികെ നൽകാൻ തയാറാണെന്ന് കേസിലെ രണ്ടാം പ്രതിയായ കമ്പനി ഉടമ വിജയൻ സമ്മതിച്ചതായി അറിയുന്നു. അതിനിടെ കേസിൽ ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ ൈഹകോടതിയെ സമീപിക്കാനുള്ള നീക്കം കുമ്മനം തുടങ്ങി. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ ചേർന്ന് 30.75 ലക്ഷം രൂപ തട്ടിയെന്ന് കാട്ടി ആറന്മുള പുത്തേഴത്ത് ഇല്ലത്ത് ജ്യോതിഷിയായ പി.ആർ ഹരികൃഷ്ണൻ നമ്പൂതിരി നൽകിയ പരാതിയിലാണ് കുമ്മനത്തെ നാലാം പ്രതിയാക്കി ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പാലക്കാട് കൊല്ലങ്കോട്ടുള്ള ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിയുടെ ഓഹരി ഉടമ ആക്കാമെന്നു പറഞ്ഞ് പണംതട്ടുകയായിരുന്നത്രെ. 2018 ഒക്ടോബർ 20 മുതൽ 2020 ജനുവരി 14വരെയുള്ള കാലത്ത് പലതവണയായി 30.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കേസിൽ കുമ്മനത്തിൻെറ പ്രൈവറ്റ് സെക്രട്ടറിയും ആറന്മുള സ്വദേശിയുമായ പ്രവീൺ ആണ് ഒന്നാം പ്രതി. കമ്പനിയുടമ പാലക്കാട്ട് കൊല്ലങ്കോട് നെന്മേനി നെട്ടമണി വിജയൻ രണ്ടാം പ്രതിയും വിജയൻെറ മാനേജർ സേവ്യർ മൂന്നാംപ്രതിയും ബി.ജെ.പി എൻ. ആർ.ഐ സെൽ കൺവീനർ ഹരി അഞ്ചാം പ്രതിയും വിജയൻെറ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാനിയ, സാനിയ എന്നിവർ ആറുമുതൽ ഒമ്പതുവരെ പ്രതികളുമാണ്. പലപ്പോഴും ഫോണിൽ വിളിച്ചിട്ടുള്ള കുമ്മനം മികച്ച സംരംഭമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും അതനുസരിച്ചാണ് പണം നൽകിയതെന്നും ഹരികൃഷ്ണൻ പരാതിയിൽ പറയുന്നു. അതിൻെറ അടിസ്ഥാനത്തിലാണ് കുമ്മനത്തെയും പ്രതി ചേർത്തത്. പരാതിക്ക് പിന്നിൽ സി.പി.എമ്മിൻെറ രാഷ്ട്രീയക്കളിയാണെന്നാണ് കുമ്മനം പറയുന്നത്. അതിനാൽ ഒത്തു തീർപ്പുണ്ടായില്ലെങ്കിൽ എഫ്.ഐ.ആർ റദ്ദാക്കുന്നതിനാണ് ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. രാംകുമാറുമായി നിയമവശങ്ങൾ കുമ്മനം ചർച്ചചെയ്തതായി അറിയുന്നു. പണമിടപാടുമായി ബന്ധമില്ലാത്ത തനിക്കെതിരെ എഫ്.ഐ.ആർ തയാറാക്കിയത് അന്വേഷണം നടത്താതെയാണ്. ചെയ്തകുറ്റം എന്താണെന്ന് എഫ്.ഐ.ആറിൽ പറയുന്നില്ല. മിസോറം ഗവർണറായിരുന്ന കാലത്ത് നടന്ന സംഭവമായതിനാൽ ഭരണഘടന പരിരക്ഷയുണ്ട് തുടങ്ങിയ കാര്യങ്ങൾ മുൻ നിർത്തി എഫ്.ഐ.ആർ റദ്ദാക്കുന്നതിന് ഹൈകോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം കേസിലെ നിയമ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയംഗമാകിെല്ലന്ന് കുമ്മനം സൂചിപ്പിച്ചു. കുമ്മനത്തിനെതിരെയുള്ളത് കള്ളക്കേസാണെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.