കോട്ടയം: പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുമ്മൂടിനുസമീപം കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുകയറി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. ചാന്നാനിക്കാട് മൈലുംമൂട്ടിൽ കുഞ്ഞുമോൻെറയും ജലജയുടെയും മകൻ അമിത്താണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ജലജ, പിതാവ് പത്തനംതിട്ട കവിയൂർ ഇലവിനാൽ വീട്ടിൽ മുരളി, മുരളിയുടെ ഭാര്യാസഹോദരൻെറ മകൻ മുണ്ടക്കയം പ്ലാക്കപ്പടി കുന്നപ്പള്ളി വീട്ടിൽ ജിൻസ് എന്നിവർ അപകടമുണ്ടായ വെള്ളിയാഴ്ചതന്നെ മരിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ അമിത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ജലജയുടെ അനുജത്തി ജയന്തിയുടെ മകൻ അതുലും (11) പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുതുപ്പള്ളി-ഞാലിയാകുഴി റോഡിൽ കൊച്ചാലുമ്മൂടിനുസമീപം വടക്കേക്കര സ്കൂളിനുമുന്നിലായി വെള്ളിയാഴ്ച വൈകീട്ട് 5.45നായിരുന്നു അപകടം. ജിൻസിൻെറ പാമ്പാടിയിലെ ബന്ധു കഴിഞ്ഞ ദിവസമാണ് മരിച്ചത്. അവിടത്തെ മരണാനന്തര ചടങ്ങിനുശേഷം കൂടെയുള്ളവരെ വീടുകളിലാക്കാൻ പുറപ്പെട്ടതായിരുന്നു. ജിൻസ് ഓടിച്ചിരുന്ന ആൾട്ടോ കാർ എതിർദിശയിൽനിന്ന് എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. അമിത് തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. അവിടെ അധ്യാപികയാണ് ജലജ. ജലജയുടെയും അമിത്തിൻെറയും സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കോട്ടയം പള്ളം പരുത്തുംപാറ പി.ആർ.ഡി.എസ് ശ്മശാനത്തിൽ നടക്കും. ജിൻസിൻെറ മൃതദേഹം തിങ്കളാഴ്ച മുരിക്കുംവയൽ പെന്തക്കോസ്ത് ശ്മശാനത്തിലും മുരളിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 11ന് തിരുവല്ല സി.എസ്.ഐ ചർച്ച് സെമിത്തേരിയിലും സംസ്കരിക്കും. ചിത്രം: KTG Amith Accident Death അമിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.