വീട് കയറി ആക്രമണം; രണ്ടുപേർക്ക് പരിക്ക്

കട്ടപ്പന: വാങ്ങിയ പശുവിന് പാൽ കുറഞ്ഞതിൻെറ പേരിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്തർക്കവും വീട് കയറി ആക്രമണവും. രണ്ടുപേർക്ക് പരിക്ക്. കട്ടപ്പന പൊലീസ് രണ്ട് കുടുംബത്തിലെ മൂന്ന് പേർക്കും കണ്ടാലറിയാവുന്ന ഏതാനും പേരുടെ പേരിലും കേസെടുത്തു. വെള്ളയാംകുടി മുട്ടുമണ്ണിൽ സാബുവിൻെറ ഭാര്യ ആൻസി, ഇളയ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്ന് മാസം മുമ്പ് പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ വെള്ളയാംകുടി ലക്ഷംവീട് കോളനിയിൽ താമസക്കാരനായ സാബുവിൻെറ വീട്ടിൽ വള്ളക്കടവ് ഓലനാൽ സജിയുടെ മകൻ അച്ചുവും കൂട്ടുകാരായ മൂന്ന് പേരും അതിക്രമിച്ച് കയറിയത്. ഈ സമയം സാബുവിൻെറ ഭാര്യ ആൻസിയും ഇളയ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാലു പേരടങ്ങുന്ന സംഘം ആൻസിയെ കൈയേറ്റം ചെയ്യുകയും പിന്നീട് വീട്ടുപകരണങ്ങളും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും തല്ലി ത്തകർക്കുകയും ചെയ്തു. വീട്ടമ്മയുടെ മാല കവർന്നതായും പരാതിയുണ്ട്. മാസങ്ങൾക്ക് മുമ്പ് വള്ളക്കടവ് ഓലനാൽ സജിയുടെ പക്കൽനിന്ന് സാബുവും കുടുംബവും പശുവിനെ വാങ്ങിയിരുന്നു. ഇതിന് പാൽ കുറവാണെന്ന് ആരോപിച്ച് സാബുവും സജിയും തമ്മിൽ മുമ്പ് സംഘർഷമുണ്ടായി. ഇതിൽ സജിയുടെ വീട്ടുകാർക്ക് മർദനമേറ്റിരുന്നതായി പറയുന്നുണ്ട്. ഇതിൻെറ തുടർച്ചയായാണ് സജിയുടെ മകൻ അച്ചുവിൻെറ നേതൃത്വത്തിൽ സാബുവിൻെറ വീട്ടിൽ കയറി ആക്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.