'ഏവരും സഹോദരങ്ങള്‍' ചാക്രിക ലേഖനം ലോക സമൂഹത്തിന് പുത്തന്‍ വഴികാട്ടി - സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: ഫ്രാന്‍സിസ് പാപ്പായുടെ മൂന്നാം ചാക്രിക ലേഖനമായ 'ഏവരും സഹോദരങ്ങള്‍' ലോകസമൂഹത്തിനൊന്നാകെ വഴികാട്ടിയാണെന്നും ഇത് സമാധാനത്തിൻെറ പുതുപാതകൾ തുറക്കുമെന്നും സി.ബി.സി.െഎ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കോവിഡ് സാഹചര്യത്തിൽ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും മതവിദ്വേഷവും വിഘടനവാദങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളില്‍പോലും ഏവരെയും സഹോദരങ്ങളായി കാണാനുള്ള തുറവിയും വിശാല സ്‌നേഹമനോഭാവവും സാമൂഹിക സാഹോദര്യത്തിൻെറ പാഠവും പ്രഖ്യാപിച്ച് ക്രൈസ്തവ മൂല്യങ്ങളെയും കത്തോലിക്കാസഭയുടെ നിലപാടുകളെയും ഉയര്‍ത്തിക്കാട്ടുന്നതാണ് ചാക്രികലേഖനം. വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ഒരുമയോടും സ്വരുമയോടുംകൂടി പ്രവര്‍ത്തനനിരതമാകണമെന്ന ആഹ്വാനവും ചാക്രികലേഖനത്തിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.