വിപ്പ് ലംഘനം: കേരള കോൺഗ്രസുകളുടെ പരാതിയിൽ സ്പീക്കറുടെ നിലപാട് നിർണായകം

കോട്ടയം: അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് ജോസ്വിഭാഗത്തിന് പിന്നാലെ ജോസഫ്പക്ഷവും സ്പീക്കർക്ക് കത്ത് നൽകിയതോടെ തർക്കത്തിൽ സ്പീക്കറുടെ നിലപാട് നിർണായകമാകും. തർക്കത്തിൽ തീരുമാനം ഇനിയും വൈകരുതെന്ന നിലപാടിലാണ് ജോസ് പക്ഷം. ജോസഫ് വിഭാഗം കഴിഞ്ഞ ദിവസമാണ് നിയമസഭ സ്‌പീക്കർക്ക് പരാതി നൽകിയത്. അതേസമയം ജോസ് വിഭാഗത്തിൻെറ പരാതി ഇപ്പോൾ സ്പീക്കറുടെ പരിഗണനയിലാണ്. എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുപക്ഷവും സ്‌പീക്കറെ സമീപിച്ചത്. വിപ്പ് ലംഘനത്തിൽ പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന പരാതി ആദ്യം നൽകിയത് ജോസ് പക്ഷത്തെ റോഷി അഗസ്റ്റിൻ എം.എൽ.എയാണ്. സി.എഫ്. തോമസിൻെറ മരണത്തെതുടർന്ന് രണ്ട് എം.എൽ.എമാർ മാത്രമായ ജോസഫ് വിഭാഗം റോഷി അഗസ്റ്റിനും എൻ. ജയരാജിനുമെതിരെയും പരാതി നൽകി. എന്നാൽ, ജോസ് വിഭാഗത്തിൻെറ ഇടതുമുന്നണി പ്രവേശനം സാധ്യമായാൽ സ്പീക്കർ തങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമോയെന്ന ആശങ്കയും ജോസഫ് പക്ഷത്തിനുണ്ട്. എന്തായാലും വിഷയത്തിൽ സ്പീക്കർ എടുക്കുന്ന നിലപാട് കേരള കോൺഗ്രസ് തർക്കങ്ങളിൽ നിർണായകമാകുമെന്ന് ഉറപ്പാവുകയാണ്. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് നേതാക്കൾ പറയുന്നു. ഇടതുമുന്നണിയുമായുള്ള ചർച്ചകളും നടക്കുകയാണ്. സി.എ.എം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.