പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻെറ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം ഭീഷണിപ്പെടുത്തുകയും അടുത്ത ദിവസം പൊലീസ് സുരക്ഷ നൽകുമെന്ന് പറയുന്നതെല്ലാം വിചിത്ര നടപടികളാണ്. തൽക്കാലം കേരള പൊലീസിൻെറ സുരക്ഷ വേെണ്ടന്ന നിലപാടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരായ കേസ് വളരെ ഗൗരവമുള്ളതാണ്. പാർട്ടിയുടെയും സർക്കാരിൻെറയും സ്വാധീനം ഉപയോഗിച്ച് വലിയതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളാണിവിടെ നടത്തിയിരിക്കുന്നത്. ഇപ്പോൾ ബംഗളൂരു മയക്കുമരുന്ന് കേസ് പുറത്തുവന്നപ്പോഴാണ് അന്വേഷണത്തിന് സാധ്യത തെളിഞ്ഞുവന്നത്. പാർട്ടി നേതാക്കളുടെ മക്കൾ പാർട്ടിയെ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് കേന്ദ്രനേതൃത്വം ഉത്തരം പറയണം. തൊഴിലാളിവർഗ പാർട്ടിയാണെന്നാണ് പറയുന്നതെങ്കിലും മുതലാളിമാെരക്കാൾ വലിയ കൊള്ളയാണ് പാർട്ടി നേതാക്കളും അവരുടെ മക്കളും നടത്തുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.