പത്തനംതിട്ട: സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീപീഡനങ്ങളും മയക്കുമരുന്ന് ലോബികളുടെ പ്രവർത്തനങ്ങളും സാമ്പത്തിക തട്ടിപ്പുകളും സർക്കാർ ഭൂമി തട്ടിയെടുക്കലുകളും വർധിച്ചുവരുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സോഷ്യലിസ്റ്റ് എസ്.സി-എസ്.ടി സൻെറർ സംസ്ഥാന പ്രസിഡൻറ് ഐ.കെ. രവീന്ദ്രരാജ്. പണവും സ്വാധീനവും സംഘടിതശക്തിയുമുള്ള ആർക്കും കൊലപാതകങ്ങളും അക്രമങ്ങളും നിർഭയമായി നടത്താമെന്ന ആപത്കരമായ സ്ഥിതിയാണ് ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. അക്രമകാരികളെയും കുറ്റവാളികളെയും പരസ്യമായി സംരക്ഷിക്കുന്ന പൊലീസ് നയം ജനജീവിതത്തെ തകർക്കും. പോക്സോ കേസുകളുടെ അന്വേഷണവും വിചാരണയും കാര്യക്ഷമമല്ലെന്നും പാളിച്ചകൾ ഏറെ ഉണ്ടായിട്ടുണ്ടെന്നും കേരള ഹൈകോടതി വിധിന്യായത്തിൽ വ്യക്തമായിക്കഴിഞ്ഞു. നിലവിെല പൊലീസ് സംവിധാനത്തെ ഗുണപരമാക്കാൻ ഹൈകോടതി ഇടപെടണമെന്നും ഐ.കെ. രവീന്ദ്രരാജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.