ഹിതപരിശോധന നടത്തി േദവാലയങ്ങൾ വിട്ടുനൽകണം -മാര്‍ കൂറിലോസ്

കോട്ടയം: മലങ്കരസഭയിലെ ശാശ്വതസമാധാനത്തിന് േദവാലയങ്ങളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് വിട്ടുനൽകണമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ കോട്ടയത്ത് നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശവസംസ്‌കാര ഓര്‍ഡിനസ് പോലെ പള്ളിപിടിത്തം ഒഴിവാക്കാൻ സർക്കാർ ഓര്‍ഡിനൻസ് െകാണ്ടുവരുമെന്നാണ് പ്രതീക്ഷ. വിശ്രമമില്ലാത്ത സഹനസമരം സഭ ആരംഭിച്ചുകഴിഞ്ഞു. ഇത് ഇടവക തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം ആമുഖപ്രസംഗവും ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ മൂലയില്‍ വിഷയാവതരണവും നടത്തി. തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത, സഭ വൈദിക ട്രസ്റ്റി സ്ലീബാപോള്‍ കോർ എ പ്പിസ്‌കോപ്പ വട്ടവേലില്‍, സഭാ ട്രസ്റ്റി ഷാജി ചൂണ്ടയില്‍, സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ അനില്‍ കെ. കുര്യന്‍ നെച്ചിക്കാട്ട്, ബെന്നി കുര്യന്‍, കെ.ഒ. ഏലിയാസ്, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബാബു വര്‍ഗീസ് പതിനാലില്‍പറയില്‍, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ തേക്കാനത്ത്, കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ മാലിയില്‍, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, ഫാ. ഷൈജു ജോസ് ചെന്നിക്കര, ഫാ. ജിനൂപ് കുര്യാക്കോസ് തെക്കേമുറിയില്‍, ഫാ. മനോജ് സ്‌കറിയ വാളംപറമ്പില്‍, ഫാ. തോമസ് ജയിംസ് കണ്ടമുണ്ടാരില്‍, ഫാ. കെ.കെ. തോമസ് കറുകപ്പടിയില്‍, ഫാ. സഖറിയ മൈലപ്പള്ളിൽ, ഫാ. ജേക്കബ് ഷെറി മുക്കാഞ്ഞിരത്തിൽ, സിസി ബോബി, എസി തോമസ്, സുരേഷ് മണർകാട്, പുന്നൂസ് പാക്കിൽ, മോനിച്ചൻ പുളിമൂട്ടിൽ, പ്രസാദ് മറ്റത്തിൽ എന്നിവർ പങ്കെടുത്തു. കോട്ടയം ഭദ്രാസനത്തിൻെറ നേതൃത്വത്തില്‍ സൻെറ് ജോസഫ് കത്തീഡ്രലിന് മുന്നിലാണ് മൂന്നുദിവസത്തെ ഉപവാസസമരം. ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഞായറാഴ്ച മുതല്‍ റിലേ ഉപവാസ സത്യഗ്രഹസമരം ആരംഭിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.