അടിമാലി: അനസ്തേഷ്യ നൽകാൻ ഡോക്ടർ തയാറാകാതിരുന്നതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ അവസാന നിമിഷം ശസ്ത്രക്രിയ മുടങ്ങി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാന്തൻപാറ ചെരിയാർ സ്വദേശിനി അരുണാദേവിക്കാണ് (34) അടിമാലി താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറുടെ പിടിവാശിയിൽ ദുരിതമനുഭവിക്കേണ്ടി വന്നത്. ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് വീടിന് മുന്നിൽ വെച്ചാണ് അരുണാ ദേവിക്ക് വാഹനാപകടത്തിൽ കാലിന് ഗുരുതര പരിക്കേറ്റത്. ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അസ്ഥിരോഗ വിഭാഗം മേധാവി അരുണാദേവിയെ പരിേശാധിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയ തീരുമാനിക്കുകയും ചെയ്തു. വിവരം അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടറെയും അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് രോഗിയെ തിയറ്ററിൽ എത്തിച്ചപ്പോഴാണ് അനസ്തേഷ്യ നൽകാൻ തയാറല്ലെന്ന് ഡോക്ടർ നിലപാടെടുത്തത്. തന്നെ മുൻകൂട്ടി അറിയിച്ചില്ലെന്നും ഗൈനക് വിഭാഗത്തിൽ കൂടുതൽ കേസുണ്ടെന്നുമായിരുന്നു അനസ്തേഷ്യ വിഭാഗം ഡോക്ടറുടെ നിലപാട്. ഡോക്ടർമാർ തമ്മിൽ തർക്കം രൂക്ഷമായതോടെ സൂപ്രണ്ടും മറ്റ് ഡോക്ടർമാരും ചർച്ച നടത്തിയെങ്കിലും അനസ്തേഷ്യ ഡോക്ടർ വഴങ്ങിയില്ല. ആറു മണിക്കൂറോളം ഓപറേഷൻ തിയറ്ററിലെ ടേബിളിൽ കിടന്ന ശേഷമാണ് രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തോട്ടം െതാഴിലാളിയാണ് അരുണാദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.