കൊച്ചി: വൈക്കം ക്ഷേത്രകലാപീഠത്തിലെ തകിൽ ചീഫ് ട്യൂട്ടർ തസ്തികയിലേക്ക് അനുമതിയോടെ മാത്രമേ നിയമനം നടത്താവൂവെന്ന് ഹൈകോടതി. തകിൽവാദകനും അധ്യാപകനുമായ വൈക്കം സ്വദേശി എസ്. വിജയകുമാറിനെ നിയമന ഇൻറർവ്യൂവിൽ താൽക്കാലികമായി ഉൾപ്പെടുത്താനും ഇൻറർവ്യൂവിൻെറ ഫലം മുദ്രവെച്ച കവറിൽ സമർപ്പിക്കാനും ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്രമുഖ തകിൽവാദകനായ വിജയകുമാർ നൽകിയ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻെറ ഇടക്കാല ഉത്തരവ്. വിജയകുമാർ 1994 മുതൽ ക്ഷേത്രകലാപീഠത്തിലെ തകിൽ ട്യൂട്ടറാണ്. തൻെറ അപേക്ഷ ക്ഷേത്ര കലാപീഠം മാനേജർ ദേവസ്വം ബോർഡിലേക്ക് കൈമാറിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം മറ്റൊരുപേരുകൂടി ശിപാർശ ചെയ്തെന്നാണ് ആരോപണം. അവസരം നിഷേധിച്ചെന്ന് ആരോപിച്ച് വിജയകുമാർ നേരത്തേ നൽകിയ ഹരജി തള്ളിയ സിംഗിൾ ബെഞ്ച് നിയമന നടപടികൾ തുടരാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. സീനിയർ ട്യൂട്ടറായ തനിക്ക് നിയമനത്തിന് അർഹതയുണ്ടെന്നാണ് ഹരജിക്കാരൻെറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.