പന്തളത്ത് മാലിന്യം തള്ളുന്നത് ദുരിതമാകുന്നു

പന്തളം: പന്തളത്ത് ഇറച്ചിക്കോഴി അവശിഷ്ടവും കക്കൂസ് മാലിന്യവും യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമായി. പാടത്തിന് സമീപത്തേക്കും തോട്ടിലേക്കും മാലിന്യം തള്ളുന്നത് കർഷകരെയും ബുദ്ധിമുട്ടിക്കുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങൾ െതരഞ്ഞെടുത്താണ് മാലിന്യം സ്ഥിരമായി ഉപേക്ഷിക്കുന്നത്. പന്തളം-മാവേലിക്കര റോഡിലെ ഐരാണിക്കുടി, പെരുമ്പുളിക്കൽ കുളവള്ളി പാലത്തിനുസമീപത്തെ പാടം, കുരമ്പാല ഏലായിലെ കൃഷിയിടങ്ങൾ, കുരമ്പാല ആയുർവേദ ആശുപത്രിക്കു സമീപത്തെ കൃഷിയിടം, കുളനട-ആറന്മുള ശബരിമല പാതയിൽ ഉള്ളന്നൂർ, പൈവഴി ഭാഗം, ഉള്ളന്നൂർ മുണ്ടക്കുളഞ്ഞി മൃഗാശുപത്രി ഭാഗം, കുടശ്ശനാട് തോണ്ടുകണ്ടം എന്നിവിടങ്ങളിൽ മാലിന്യം സ്ഥിരമായി തള്ളുന്നുണ്ട്. കപ്പകൃഷി ചെയ്യുന്ന ആർ. പ്രകാശിൻെറ പാടത്തേക്ക് മാലിന്യം ഒഴുക്കിയതുകാരണം 50,000 രൂപയുടെ നഷ്ടമാണുണ്ടായത്. മാലിന്യം തള്ളുന്നവരെ രാത്രി ഉറക്കമിളച്ച് കാത്തിരുന്ന് പിടികൂടി വാഹനം ഉൾപ്പെടെ പൊലീസിൽ ഏൽപിക്കുകയും വാഹനത്തിൻെറ നമ്പർ ഉൾപ്പെടെ അറിയിക്കുകയും ചെയ്തിട്ടും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു. ഉള്ളന്നൂർ ആർ.ആർ യു.പി സ്‌കൂളിന് സമീപം ചാക്കിലും കവറുകളിലും കെട്ടിയ ഒരുലോഡ് മാലിന്യമാണ് കഴിഞ്ഞ രാത്രി കൊണ്ടുവന്നിട്ടത്. കുരമ്പാലയിലും മാന്തുകയിലും വിളയാറായിക്കിടന്ന നെൽകൃഷിക്കിടയിലേക്കും പാഴായിക്കിടന്ന കപ്പകൃഷിക്കിടയിലേക്കും കക്കൂസ് മാലിന്യം ഒഴുക്കിയത് പലതവണയാണ്. വിളവെടുക്കാൻപോലും പാടത്തേക്കിറങ്ങാനാവാതെ കർഷകർ കഷ്ടപ്പെട്ടു. ആൾത്താമസം ഇല്ലാത്ത പ്രദേശമായതിനാലാണ് ടാങ്കറിലെത്തിക്കുന്ന മാലിന്യം ആരും അറിയാതെ തുറന്നു കളയുന്നത്. ഉള്ളന്നൂരിൽ അസൗകര്യമായി നിന്ന വഴിവിളക്ക് സാമൂഹികവിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി എറിഞ്ഞുടച്ചു. ptl___malinyam__pandalam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.