പി.എസ്.സി നിയമനങ്ങള്‍ക്ക് മുന്നാക്കസംവരണം നടപ്പാക്കാത്തത് അവഗണന -എൻ.എസ്.എസ്

ചങ്ങനാശ്ശേരി: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറിൻെറ ഉത്തരവ് പ്രാബല്യത്തില്‍ വെന്നങ്കിലും പി.എസ്.സി വഴി നടക്കേണ്ട നിയമനങ്ങള്‍ക്ക് ഇപ്പോഴും ബാധകമാക്കാത്തത് പ്രതിഷേധാർഹമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. കെ.എസ് ആൻഡ് എസ്.എസ്.ആര്‍ പാര്‍ട്ട് രണ്ട് 1958 ലെ ബന്ധപ്പെട്ട സംവരണചട്ടം ഭേദഗതി ചെയ്യാത്തതാണ് കാരണം. ഉത്തരവ് ഇറങ്ങി ആറുമാസം കഴിഞ്ഞിട്ടും സംവരണചട്ടം ഭേദഗതി ചെയ്യാത്തത് അലംഭാവം മാത്രമല്ല, ആവിഭാഗത്തോട് കാണിക്കുന്ന അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്കസമുദായം നടത്തുന്ന സ്‌കൂളുകള്‍ക്ക് 50 ശതമാനം മെറിറ്റ്, 20 ശതമാനം പട്ടികജാതി-വര്‍ഗം, 10 ശതമാനം കമ്യൂണിറ്റി മെറിറ്റ്, 20 ശതമാനം മാനേജ്‌മൻെറ് ക്വോട്ട എന്നിങ്ങനെയാണ് പ്രവേശനത്തിന് അനുമതി. അതേസമയം, ന്യൂനപക്ഷ സമുദായ മാനേജ്‌മൻെറുകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കും പിന്നാക്കവിഭാഗം നടത്തുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്കും 40 ശതമാനം മെറിറ്റ്, 20 ശതമാനം പട്ടികജാതി-വര്‍ഗം, 20 ശതമാനം കമ്യൂണിറ്റി മെറിറ്റ്, 20 ശതമാനം മാനേജ്‌മൻെറ് ക്വോട്ട എന്നിങ്ങനെയാണ് പ്രവേശനക്രമം. മുന്നാക്ക വിഭാഗത്തില്‍നിന്ന് വ്യത്യസ്തമായി കമ്യൂണിറ്റി മെറിറ്റ് 10 എന്നതില്‍നിന്നും 20 ശതമാനമായി വർധിപ്പിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍, മുന്നാക്കവിഭാഗത്തിന് കമ്യൂണിറ്റി മെറിറ്റില്‍ വര്‍ധന നൽകാത്തത് എന്തിൻെറ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. അതിനുപുറമെയാണ് ഈ വിഭാഗത്തില്‍പ്പെടുന്ന സ്‌കൂളുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമില്ല എന്ന പേരില്‍ 10 ശതമാനം സാമ്പത്തിക സംവരണം നിഷേധിക്കുകയും ചെയ്യുന്നത്. കോളജുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കോളജുകളില്‍ 10 ശതമാനം സാമ്പത്തികസംവരണം അനുവദിച്ചെങ്കിലും എയ്ഡഡ് മേഖലയിലുള്ള കോളജുകള്‍ക്ക് നിഷേധിച്ചിരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.