േകാട്ടയം: നിയമസഭ സമ്മേളനം മാറ്റാനുള്ള സർക്കാർ തീരുമാനം ഒളിച്ചോട്ടമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സമരങ്ങൾക്ക് ലോക്കിട്ട മാതൃകയിൽ പ്രതിപക്ഷസ്വരത്തിനും പൂട്ടിടാനുള്ള ശ്രമമാണ്. ഉടൻ നിയമസഭ സമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യവസ്ഥാപിത സംവിധാനങ്ങളെ ചവിട്ടിമെതിക്കുകയാണ് സർക്കാർ. ഇൻറലിജൻസിനെ നിരായുധരാക്കി. ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഇത് ശരിവെക്കുകയാണ്. ജയഘോഷിൻെറ നിയമനത്തോടെ സ്വർണക്കടത്തിൽ ഡി.ജി.പിയുടെ പങ്ക് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡി.ജി.പി സ്ഥാനത്തുനിന്ന് െബഹ്റ മാറിനിൽക്കണം. കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് പേഴ്സനൽ സെക്യൂരിറ്റി ആവശ്യമെങ്കിൽ സ്വന്തം രാജ്യത്തോട് ആവശ്യപ്പെടണം. ആ രാജ്യം ഇക്കാര്യം ഇന്ത്യയെ അറിയിക്കുകയാണ് നടപടിക്രമം. ഇതിൽ സംസ്ഥാനത്തിന് ഇടപെടാൻ അധികാരമില്ല. കേന്ദ്രസർക്കാറാണ് സുരക്ഷ അനുവദിക്കേണ്ടത്. എന്നാൽ, ഡി.ജി.പി നേരിട്ട് സുരക്ഷ ഉദ്യോഗസ്ഥനെ നൽകാൻ തീരുമാനമെടുത്തു. ചോദിച്ച വ്യക്തിയെ തന്നെ ഗൺമാനായി നൽകിയതിലും ദുരൂഹതയുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യം അന്വേഷിക്കണം. എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതി വിദ്യാർഥികൾക്ക് േരാഗം വന്നതിൽ സർക്കാറിനു വീഴ്ച സംഭവിച്ചു. കുട്ടികൾ പരീക്ഷയെഴുതാൻ എത്തുമെന്ന് അറിയാവുന്ന സർക്കാർ വേണ്ടത്ര മുെന്നാരുക്കം നടത്തണമായിരുന്നു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.