ചങ്ങനാശ്ശേരി നഗരസഭ പാര്‍ക്ക് കാടുപിടിച്ച് നാശത്തിൻെറ വക്കില്‍ ചങ്ങനാശ്ശേരി: നഗരസഭയുടെ പൂവക്കാട്ടുചിറ പാര്‍ക്ക് കാടുമൂടി നാശത്തിൻെറ വക്കില്‍. കോവിഡിനെ തുടര്‍ന്ന് നാലുമാസമായി പാര്‍ക്കിൻെറ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെയാണ് ദുരവസ്ഥ. നിലവില്‍ കുറ്റിച്ചെടികളും മാലിന്യവും നിറഞ്ഞ് കൊതുകുകളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറി. വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പാര്‍ക്ക് നടത്തിപ്പിലെ അപാകത മൂലം പ്രതാപം നഷ്ടപ്പെടുകയായിരുന്നു. ഒരുമാസം ഒരുലക്ഷത്തി മൂവായിരം രൂപ വാടക നല്‍കണമെന്ന കരാര്‍ വ്യവസ്ഥയിലാണ് കഴിഞ്ഞ തവണ പാര്‍ക്ക് കരാറുകാരന്‍ ലേലം കൊണ്ടത്. എന്നാല്‍, കരാറുകാരന് നഗരസഭയില്‍ സമയബന്ധിതമായി കരാര്‍തുക അടക്കാനായില്ല. ഇതേതുടര്‍ന്ന് നഗരസഭ പാര്‍ക്ക് നടത്തിപ്പുകാരന് നോട്ടീസ് നല്‍കുകയും കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെ സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ലേലത്തില്‍ ഏറ്റെടുക്കാനാളില്ലാതെ വന്നപ്പോള്‍ കുറേക്കാലം നഗരസഭ നേരിട്ട് പാര്‍ക്കിൻെറ പ്രവര്‍ത്തനം നടത്തിയിരുന്നു. ഈ വർഷം പുതിയ ആൾ കരാര്‍ ഏറ്റെങ്കിലും കോവിഡ് നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുന്നത് സാധ്യമല്ലെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. KTL park ചങ്ങനാശ്ശേരി നഗരസഭാവക പൂവക്കാട്ടുചിറയിലെ പാര്‍ക്ക് കാടുമൂടിയ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.