വീരമൃത്യു വരിച്ച ജവാന് വൈശാഖിെൻറ കുടവട്ടൂരിലെ വീട്ടില്‍ കുടുംബാംഗങ്ങളെ കണ്ട് സര്‍ക്കാര്‍ സഹായങ്ങളുടെ നടപടിക്രമം വിശദീകരിക്കുന്ന മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വീരമൃത്യു വരിച്ച കുടവട്ടൂര്‍ സ്വദേശി ജവാന് വൈശാഖിെൻറ സഹോദരിക്ക് ജോലി നൽകുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ജവാനെന്ന പ്രത്യേക പരിഗണനയോടെയാണ് തീരുമാനങ്ങളെന്നും വൈശാഖിെൻറ വീട്ടിലെത്തിയ മന്ത്രി വ്യക്തമാക്കി.
സാധാരണയായി ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കുന്ന നടപടികളില്‍നിന്ന് വ്യത്യസ്തമായി 27 ലക്ഷം രൂപയോളം കടബാധ്യത ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. സഹോദരി ശില്പക്ക് ജോലി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പഠനം പൂര്‍ത്തിയാക്കിയ നിലക്ക് പ്രൊവിഷനല്‍ സാക്ഷ്യപത്രം അടിസ്ഥാനമാക്കി ജോലിക്ക് അപേക്ഷിക്കാം.
സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് വേഗത്തിലാക്കാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിർദേശം നല്‍കും. വിവിധ സംഘടനകളും പഞ്ചായത്തും കുടുംബത്തെ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങള്‍ക്കും സര്‍ക്കാറിെൻറ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈശാഖിെൻറ പിതാവ് ഹരിദാസന്, മാതാവ് ബീനകുമാരി, സഹോദരി ശില്പ എന്നിവര്‍ സംസ്ഥാന സര്‍ക്കാറിനും മന്ത്രിക്കും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.