ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ കരിങ്ങന്നൂർ ചാവരുകാവ് ക്ഷേത്രത്തിൽ നടന്ന മോഷണ സംഭവത്തിൽ മുൻ ക്ഷേത്രപൂജാരി പിടിയിൽ. വെട്ടിക്കവലയിൽ താമസമാക്കിയിരുന്ന കോട്ടയം വടക്കേമഠത്തിൽ കുമാരനല്ലൂർ സജിത് പോറ്റി (34) ആണ് പൊലീസ് പിടിയിലായത്.
ശനിയാഴ്ച രാത്രിയിൽ ചാവരുകാവ് ക്ഷേത്രത്തിൽ നിന്ന് ആറ് പൊട്ടും നാല് താലിയും 7000 രൂപയും അപഹരിച്ചിരുന്നു. ഈ മാസം 11 ന് മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങി ആയൂർ മേഖലയിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ശേഷം പ്രതി മദ്യപിച്ച് ക്ഷേത്രത്തിനകത്ത് കടന്നാണ് മോഷണം നടത്തിയത്. ചെറുവക്കൽ കൂമ്പലും ശാസ്താക്ഷേത്രത്തിൽ മോഷണം നടത്തിയ ശേഷം ഒരു കൊല്ലത്തെ ശിക്ഷ കഴിഞ്ഞിറങ്ങി അടുത്ത മോഷണം നടത്തിയപ്പോഴാണ് പിടിയിലായത്. പ്രതി ഒറ്റക്കാണ് മോഷണം നടത്തിയത്.
മോഷ്ടാവിെൻറ ൈകയിൽ നിന്ന് ആറ് പൊട്ടും നാല് താലിയും 4000 രൂപയും പൊലീസ് കണ്ടെടുത്തു. 2000 രൂപ ഇയാൾ ചെലവാക്കിയതായി പൊലീസ് പറഞ്ഞു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.