കരിങ്ങന്നൂർ ചാവരുകാവ് ക്ഷേത്രത്തിലെ അലമാര മോഷ്ടാക്കൾ കുത്തിത്തുറന്ന നിലയിൽ
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ കരിങ്ങന്നൂർ ചാവരുകാവ് ക്ഷേത്രത്തിൽ മോഷണം. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രത്തിൽ നിന്ന് 11 പൊട്ടും നാല് താലിയും 7000 രൂപയും അപഹരിച്ചു. അലമാരയിൽ നിന്ന് 7000 രൂപയും ആറ് പൊട്ടും രണ്ട് താലിയും അപഹരിച്ചു.
പ്രതിഷ്ഠയിരുന്ന ഭാഗത്തെ ഓടിളക്കി അകത്ത് കടന്ന മോഷ്ടാക്കൾ അഞ്ച് പൊട്ടും രണ്ട് താലിയും മോഷ്ടിച്ചു. കഴിഞ്ഞദിവസം മണ്ഡലചിറപ്പ് ഉത്സവമായിരുന്നു. ഇതിൽനിന്ന് ലഭിച്ച വരുമാനവും മോഷ്ടാക്കൾ അപഹരിച്ചു. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറക്കാൻ വന്നവരാണ് മോഷണം നടന്നതായി അറിഞ്ഞത്.
പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രെൻറ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പരിശോധന നടന്നു. വിരലടയാള വിദഗ്ധരും കൊല്ലത്ത് നിന്ന് ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.