ഡോക്ടറുടെ പണവും സ്വർണവും കവർന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ്

ഓയൂർ: പൂയപ്പള്ളിയിൽ വനിത ഡോക്ടറെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതിയുമൊത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കരുനാഗപ്പള്ളി സ്വദേശിയായ ഡോക്ടറാണ് പരാതിക്കാരി. കൊല്ലം പട്ടത്താനം കൃഷ്ണാ ഭവനിൽ പ്രഭു (34) ആണ് കസ്റ്റഡിയിലുള്ള പ്രതി.

പൂയപ്പള്ളി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന ദന്ത ഡോക്ടറുടെ ആറ് പവൻ സ്വർണവും 10,500 രൂപയുമാണ് അപഹരിച്ചത്. അഞ്ചുവർഷമായി ഡോക്ടറുമായി ഇയാൾ അടുപ്പത്തിലായിരുന്നു. ആഗസ്റ്റ് 29ന് രാത്രി 12 ഓടെ ഡോക്ടറുടെ വീട്ടിലെത്തി അവരെ ആക്രമിച്ചു. തുടർന്ന് പണം ആവശ്യപ്പെട്ടു. നൽകാൻ സാധ്യമല്ലെന്ന് പറഞ്ഞതോടെ ഡോക്ടറുടെ കാറുമായി ഇയാൾ കടന്നു. അൽപസമയം കഴിഞ്ഞ് തകർന്ന കാറുമായി ഇയാൾ വന്നു.

കൈയിൽ കരുതിയിരുന്ന കമ്പി വടി ഉപയോഗിച്ച് ഡോക്ടറെ അടിച്ചുവീഴ്ത്തിയശേഷം ബാഗിലുണ്ടായിരുന്ന സ്വർണവും പണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ റിമാൻഡിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.