കൊല്ലപ്പെട്ട ആശ താമസിച്ചിരുന്ന വീട്

ആശയുടെ മരണം കൊലപാതകം: ഞെട്ടലിൽ നാട്ടുകാർ

ഓയൂർ: നാട്ടുകാർക്ക് ഞെട്ടലും നൊമ്പരവുമായി ഓടനാവട്ടം വാപ്പാലപള്ളി മേലതിൽ വീട്ടൽ ആശയുടെ (29) മരണം. ഈമാസം ഒന്നിന് ഭർത്താവ് അരുണിെൻറ മർദനമേറ്റാണ് ആശക്ക് പരിക്കേറ്റത്. ജില്ല ആശുപതിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ നാലിന് മരിക്കുകയായിരുന്നു. മരണകാരണമായി ഭർത്താവ് പറഞ്ഞത് വീട്ടിലെ ആട് ഇടിച്ചതിനെത്തുടർന്ന് സമീപത്തെ പാറയിൽനിന്ന് വീണതാണെന്നാണ്. എന്നാൽ സമീപവാസികൾക്കും ആശയുടെ വീട്ടുകാർക്കും ഇതിൽ സംശയമുണ്ടായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് ആശയുടേത് കൊലപാതകമെന്ന് തെളിഞ്ഞത്. ഭർത്താവ് ആശയെ മർദിക്കുന്നത് പതിവായിരുന്നു. സമീപവാസികളുമായി അധികം ബന്ധം പുലർത്താത്ത ആളാണ് പ്രതിയെന്ന് നാട്ടുകാർ പറയുന്നു.

ആസ്ബസ്റ്റോസ് പാകിയ ചെറിയ വീട്ടിൽ അരുണിെൻറ മാതാവും രണ്ട് കുട്ടികളുമാണ് താമസിച്ചിരുന്നത്. വർഷങ്ങളായി ഭർത്താവിൽനിന്ന് ആശ നേരിടുന്ന പീഡനം കാണിച്ച് പിതാവായ ജോർജ്കുട്ടി വനിത സെല്ലിന് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ആശയുടെ മരണം കൊലപാതകമാണെന്നറിഞ്ഞ ഞെട്ടലിലാണ് വാപ്പാല നിവാസികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.