കൊട്ടാരക്കര: ഹോട്ടലിൽ ഭക്ഷണം കൊടുക്കാൻ താമസിച്ചതിന് ഹോട്ടൽ ഉടമയെ മർദിച്ച കേസിലെ പ്രതികളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാളകം മേൽക്കുളങ്ങര എം.ടി.എച്ച്.എസിന് സമീപം ജിജോ ഭവനിൽ ജിജോ എന്ന ജിജോ ജോൺ (34), വാളകം അമ്പലക്കര ജിൻസൺ ഭവനിൽ ജിൻസൺ (32) എന്നിവരാണ് അറസ്റ്റിലായത്. സദാനന്ദപുരത്ത് ഹോട്ടൽ നടത്തുന്ന അഞ്ചൽ നെടുമല വല്ലാറ്റ് രാജേഷ് ഭവനത്തിൽ രാജേഷ് രാജിനെയാണ് (33) പ്രതികൾ മർദിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് രാജേഷിന്റെ ഹോട്ടലിൽ എത്തിയ പ്രതികൾ ഭക്ഷണം ഓർഡർ ചെയ്യുകയും ഭക്ഷണം നൽകാൻ താമസിച്ചതിൽ പ്രകോപിതരായി ഹോട്ടൽ ഉടമ രാജേഷ് രാജിനെ മർദിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.