കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ

ഇരവിപുരം: എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഇരവിപുരം പൊലീസ് മൂവാറ്റുപുഴയിൽനിന്ന് പിടികൂടി. വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരി, കാമുകൻ നെടുമങ്ങാട് അരുവിക്കര മുങ്ങേല സ്വദേശി സഞ്ചു (അഖിൽ) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 18നാണ് യുവതിയെ കാണാതായത്. അന്ന് മുതൽ ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന്, ഭർത്താവ് പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിെൻറ സഹായത്തോടെ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അരുവിക്കര സ്വദേശിയായ യുവാവിെൻറ ഫോൺ നമ്പർ ലഭിക്കുകയും ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ മൂവാറ്റുപുഴയിലുണ്ടെന്ന് വിവരം ലഭിച്ചു.

തുടർന്ന്, സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശപ്രകാരം എ.സി.പി പ്രദീപ് കുമാറിെൻറ മേൽനോട്ടത്തിൽ മൂവാറ്റുപുഴയിലെത്തിയ ഇരവിപുരം പൊലീസ് ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിടികൂടിയതിൽ നിന്ന് വാട്സ്ആപ് കൂട്ടായ്മകളിലൂടെ പണപ്പിരിവ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇരവിപുരം എസ്.എച്ച്.ഒ വിനോദ് കെ, എസ്.ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ഷെമീർ, ജി.എസ്.ഐമാരായ ആൻറണി, ജയകുമാർ, എ.എസ്.ഐ ഷിബു ജെ.പീറ്റർ, സി.പി.ഒ അജി, വനിതാ സി.പി.ഒ അശ്വതി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.