കെവിൻ, ശ്രീരാഗ്
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിയ കുറ്റവാളികളെ കാപ്പനിയമപ്രകാരം കരുതൽ തടവിലാക്കി. തൃക്കോവിൽവട്ടം വില്ലേജിൽ പാനക്കോണത്ത് ലക്ഷ്മിമോഹനംവീട്ടിൽ കെവിൻ (27), കിളികൊല്ലൂർ കന്നിമേൽചേരി വലിയമാടം കളരിതെക്കതിൽ ശ്രീരാഗ് (24) എന്നിവരാണ് കാപ്പ നിയമപ്രകാരം തടവിലായത്. 2018 മുതൽ ഇതുവരെ കൊല്ലം സിറ്റി പരിധിയിലെ കൊട്ടിയം, ഇരവിപുരം, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കൊല്ലം എക്സൈസ് ഓഫിസിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് കെവിൻ. ഇരവിപുരം, കിളികൊല്ലൂർ, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി 2018 മുതൽ ഏഴ് ക്രിമിനൽ കേസുകളിലാണ് ശ്രീരാഗ് ഉൾപ്പെട്ടിട്ടുള്ളത്. ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറും ജില്ല മജിസ്േട്രറ്റും കൂടിയായ എൻ. ദേവിദാസാണ് ഇവർക്കെതിരെ കരുതൽതടങ്കലിന് ഉത്തരവിട്ടത്. ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.