representational image

യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ

അഞ്ചാലുംമൂട്: യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. തൃക്കരുവ നടുവിലച്ചേരി താവിട്ടുമേലതിൽ വീട്ടിൽ എസ്. ശ്രീലാൽ (26- കൊമാക്കോ), അയത്തിൽ ഷംനാദ് മൻസിലിൽനിന്ന് വടക്കേവിള കാവിന്‍റെ തെക്കതിൽവയലിൽ പുത്തൻവീട്ടിൽ വാടകക്ക് താമസിക്കുന്ന എസ്. ഷംനാദ് (22 -സച്ചു), ചങ്ങനാശ്ശേരി കുറിച്ചി വില്ലേജിൽ ജാസ് ബിൻ ജോസ് (27-ജോബി) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്.

പരവൂർ കലയ്ക്കോട് സ്വദേശിയായ വിഷ്ണുവിനെയാണ് ഇവർ ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപിച്ചത്. വിഷ്ണുവിന്‍റെ സുഹൃത്തുക്കളെ ആക്രമണസംഘത്തിലുള്ള ശ്രീലാൽ പരിക്കേൽപിച്ചിരുന്നു.

വിവരമറിഞ്ഞെത്തിയ വിഷ്ണുവിനെ ശ്രീലാൽ വീടിന് മുന്നിൽ വെച്ച് ചോദ്യം ചെയ്ത ശേഷം കത്താൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഷംനാദും ജാസ്ബിനും ചേർന്ന് പിടിച്ചുനിർത്തുകയും കമ്പിവടി കൊണ്ട് തലക്ക് പിറകിൽ അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അഞ്ചാലുംമൂട് ഇൻസ്െപക്ടർ ദേവരാന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഹക്കിം, പ്രദീപ്, ജിമ്മി, എ.എസ്.ഐമാരായ രാജേഷ്, വിനോദ്, എസ്.സി.പി.ഒമാരായ സുധീർ, ദീലീപ് രാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Three members of the gang who attacked the youth have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.