അഞ്ചാലുംമൂട്: സര്‍ക്കാറിന്റെ സംരക്ഷണ തണല്‍ വിവാഹ ജീവിതം വരെയെത്തിയ നിറവിലാണ് ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ മൂന്ന് പെണ്‍കുട്ടികള്‍. മന്ത്രി ജെ. ചിഞ്ചുറാണി, എം. നൗഷാദ് എം.എല്‍.എ, കലക്ടര്‍ അഫ്സാന പര്‍വീണ്‍, സിറ്റി പൊലിസ് കമീണര്‍ ടി. നാരായണന് എന്നിവരുടെ അനുഗ്രഹാശിസ്സുകളോടെ അമ്മുവും ആതിരയും ഗോപികയും പുതിയൊരു ജീവിതത്തിലേക്ക് കടന്നു.
കുട്ടികളായിരിക്കെ സംരക്ഷണ കേന്ദ്രത്തിലായ മൂവരും 18 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ആഫ്റ്റര്‍ കെയര്‍ ഹോമിലെത്തിയത്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം എല്ലാവരും വിവിധ ജോലികളിലുമാണ്.അമ്മുവിനെ കല്ലുവാതുക്കല്‍ പാമ്പുറം കൃഷ്ണാലയത്തില്‍ അജി കൃഷ്ണ, ആതിരയെ ചവറ കല്ലുംപുറത്ത് ജസ്റ്റിൻ, ഗോപികയെ കുറുമണ്ണ് കുളത്തൂര്‍ തെക്കേതില്‍ ചിത്തരേഷ് എന്നിവരാണ് ജീവിത പങ്കാളികളാക്കിയത്. ഓരോ കുടുംബത്തിനും ലക്ഷം രൂപ വീതം വനിത ശിശുവികസന വകുപ്പ് സ്ഥിരനിക്ഷേപമായി നല്കി.
വ്യക്തികളും സന്നദ്ധ പ്രവര്‍ത്തകരും സ്ഥാപനങ്ങളും ഉപഹാരം സമ്മാനിച്ചു. വധൂവരന്മാരുടെ മതാചാരപ്രകാരം ലളിതമായ ചടങ്ങുകളോടെ കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു വിവാഹം. വനിത ശിശുവികസന ഓഫിസര്‍ പി. ബിജി, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ ജി. പ്രസന്നകുമാരി, ഐ.സി.ഡി.എസ് ജില്ല പ്രോജക്ട് ഓഫിസര്‍ ടിജു റെയ്ച്ചല്‍ തോമസ്, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് ടി.ജെ. മേരിക്കുട്ടിഎന്നിവര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.