അഞ്ചാലുംമൂട്: കളിക്കുന്നതിനിടയില്‍ കായലില്‍ വീണ പന്തെടുക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മതിലില്‍ രാലിയില്‍ കിഴക്കതില്‍ അഭിജിത്ത് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ കൂട്ടുകാരുമൊത്ത് വോളിബാള്‍ കളിക്കുന്നതിനിടയില്‍ പന്ത് കായലില്‍ വീഴുകയായിരുന്നു.
കായലിലിറങ്ങിയ അഭിജിത്ത് പന്ത് എടുത്ത ശേഷം കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ചെളിയിൽപെട്ടു. സംഭവം കണ്ട സുഹൃത്തുക്കള്‍ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വിവരം പൊലീസിലും ഫയര്‍ ഫോഴ്സിലും അറിയിക്കുകയായിരുന്നു. ചാമക്കടയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘവും കടപ്പാക്കടയില്‍നിന്ന് സ്കൂബ ടീമും രണ്ട് മണിക്കൂറിലേറെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. പിതാവ്: സന്തോഷ്കുമാര്‍, മാതാവ്: സീതമ്മ, സഹോദരി: സന്ധ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.