ഷിബു ചാക്കോ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

അഞ്ചാലുംമൂട്: സിംഗപ്പൂരിലെ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കോട്ടയം പൊൻകുന്നം സ്വദേശിയായ അഴീക്കലിൽ വാടകക്ക് താമസിക്കുന്ന ഷിബു ചാക്കോ (44) ആണ് അഞ്ചാലുംമൂട് പൊലീസിന്‍റെ പിടിയിലായത്. സിംഗപ്പൂരിലെ ഇൻ ഹുഡ് എന്ന കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കുരീപ്പുഴ സ്വദേശിയുൾപ്പെടെയുള്ളവരിൽനിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

കുരീപ്പുഴ സ്വദേശി ജോസ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ കോട്ടയം, ഇടുക്കി ജില്ലകളിലും ഇരവിപുരം, കൊട്ടിയം സ്‌റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. അഞ്ചാലുംമൂട് സി.ഐ വിശ്വജിത്ത്, എസ്.ഐമാരായ ജയശങ്കർ, റഹീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - The man who cheated by promising a job was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.