അഞ്ചൽ (കൊല്ലം): മകൻ പറഞ്ഞുവിട്ടതാണെന്നും സുഹൃത്തുക്കളാണെന്നും തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന് പണവും മൊബൈൽ ഫോണും കവർന്ന മൂന്നുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഗസ്ത്യക്കോട് അമ്പലംമുക്കിൽ കമല പ്രഭാകരെൻറ ഫോണും പണവുമാണ് നഷ്ടപ്പെട്ടത്.
അഞ്ചൽ പടിഞ്ഞാറ്റിൻകര അനിൽ ഭവനിൽ അനിൽ കുമാർ (36), ചെറുവക്കൽ കിഴക്കടത്ത് വീട്ടിൽ ശ്രീഹരി (32), ആയുർ വയണാം മൂല ആട്ടറ പുത്തൻവീട്ടിൽ മഹേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഓട്ടോയിലെത്തിയ മൂവർ സംഘം 1000 രൂപ ആവശ്യമുണ്ടെന്നും എ.ടി.എം പ്രവർത്തനമില്ലാത്തതു കാരണം പണമെടുക്കാൻ കഴിയുന്നില്ലെന്നും അറിയിച്ചു.
സംശയം തോന്നാത്തതിനാൽ കമല ൈകയിലിരുന്ന മൊബൈൽ ഫോൺ താഴെ െവച്ച ശേഷം അകത്തേക്ക് പോയി പണവുമായെത്തി പണം നൽകി. ഈ സമയം കമലയറിയാതെ മൊബൈൽ ഫോണും ഇവർ കൈക്കലാക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ കമല ഉടൻ തന്നെ അഞ്ചൽ പൊലീസിൽ പരാതി നൽകി.
എസ്.എച്ച്.ഒ സൈജുനാഥിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ പരിസരത്തെ സി. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷയുടെ നമ്പർ കണ്ടെത്തി നടത്തിയ തിരച്ചിലിൽ പനച്ചവിളയിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.