ചിത്രം കൊല്ലം: ജില്ലയിലുടനീളം ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾക്ക് പൂട്ടുവീണു. ശനിയാഴ്ച മൂന്ന് സ്ക്വാഡുകൾ 35 ഇടങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി. ഷവർമ പോലുള്ള അറബിക് വിഭവങ്ങൾ വിൽക്കുന്ന ഭക്ഷണശാലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അടയ്ക്കാൻ നിർദേശം നൽകിയവയിൽ ഏഴെണ്ണം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്നവയാണ്. മൂന്ന് ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യമാണ് പൂട്ടുവീഴ്ത്തിയത്. രണ്ട് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. ചെറിയ ന്യൂനതകൾ കണ്ടെത്തിയ അഞ്ച് ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകി. പള്ളിമുക്ക്, കാവനാട്, ശക്തികുളങ്ങര, പട്ടാഴി, പത്തനാപുരം, കരുനാഗപ്പള്ളി മേഖലകളിലാണ് പരിശോധന നടത്തിയത്. പള്ളിമുക്കിൽ നടത്തിയ പരിശോധനയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.