ശാസ്താംകോട്ട: കൊല്ലം പട്ടണത്തിലെ ഉൾപ്പെടെ ജില്ലയിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ശാസ്താംകോട്ട തടാകത്തിൽ നിന്ന് ശുദ്ധജല വിതരണം ചെയ്യുന്ന വാട്ടർ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾക്ക് സംരക്ഷണമില്ല. പരിസരവും പ്ലാന്‍റിനുള്ളിലും കാട് മൂടി കിടക്കുന്ന ഇവിടെ മാലിന്യം നിഷേപിക്കുന്നതും പതിവായി. പ്രധാനമായും മൂന്ന് പ്ലാന്‍റുകളാണ് ഇവിടെ ഉള്ളത്. കൊല്ലം പട്ടണത്തിലേക്കും സമീപ പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ശാസ്താംകോട്ട-ചവറ റോഡിന് സമീപമാണ്. മറ്റൊന്ന് ചവറ കുടിവെള്ള പദ്ധതിയുടെയും മറ്റൊന്ന് സൂനാമി മേഖലകളിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്ലാന്‍റുമാണ്. ഇവ പൈപ്പ് റോഡിന് സമീപമാണ്. ഈ ഭാഗങ്ങളാണ് പ്രധാനമായും കാടുകയറിക്കിടക്കുന്നത്. പ്ലാന്‍റുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസ് പ്രധാന റോഡിന് തെക്ക് തടാകതീരത്താണ്. ഇവിടവും സംരക്ഷിത മേഖലയാണങ്കിലും യാതൊരുവിധ സംരക്ഷണവും ഇല്ല എന്നതാണ് യാഥാർഥ്യം. ആർക്കും ഏത് സമയവും കയറി പോകാമെന്ന ഇടമായി ഇവിടം മാറിയിട്ടുണ്ട്. സാമൂഹികവിരുദ്ധ ശല്യവും രൂക്ഷമാണ്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ കാവൽക്കാരെ ഉൾപ്പെടെ വിന്യസിച്ച് സംരക്ഷിച്ചുവന്നിരുന്ന സ്ഥലത്ത് ഇപ്പോൾ സംരക്ഷിത മേഖലയാണ് എന്ന ബോർഡ് മാത്രം അവശേഷിച്ചിട്ടുണ്ട്. ഫോട്ടോ: ശാസ്താംകോട്ടയിലെ വാട്ടർ ട്രീറ്റ്മൻെറ് പ്ലാൻറുകളിലേക്കുള്ള റോഡ് കാട് മൂടി കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.