ശാസ്താംകോട്ട: കാൽനടക്കാരൻ കാർ ഇടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ ശാസ്താംകോട്ട െപാലീസ് അറസ്റ്റ് ചെയ്തു. ആഞ്ഞിലിമൂട് ചരുവിൽ വിളയിൽ രാജേഷിനെയാണ്(33) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തിൽ മനക്കര മഠത്തിൽ വടക്കതിൽ ജയൻ (43) ആണ് മരണപ്പെട്ടത്. രാത്രി ഒമ്പതോടെ പഴയ പൊലീസ് സ്റ്റേഷൻ ഭാഗത്ത് െവച്ച് റോഡിലൂടെ നടന്നുവന്ന ജയനെ ഒരു സ്വിഫ്റ്റ് കാർ ഇടിച്ചുവീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. വളവിൽ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തിൽ പോയ കാർ ആണ് ഇടിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന ആളെ ഓടിക്കൂടിയവരാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് െപാലീസ് നടത്തിയ അേന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.