കൊല്ലം-കണ്ണനല്ലൂർ റോഡിൽ ദുരിതയാത്ര * പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിച്ച റോഡ് പൂർവസ്ഥിതിയിലാക്കിയില്ല കൊട്ടിയം: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡ് പുനർനിർമിക്കാത്തതിനെ തുടർന്ന് സംസ്ഥാന ഹൈവേയായ കൊല്ലം-കണ്ണനല്ലൂർ റോഡിലെ യാത്ര ദുരിതപൂർണമായി. അയത്തിൽ രണ്ടാം നമ്പർ ജങ്ഷൻ മുതൽ കൊല്ലം ചെമ്മാൻമുക്ക് വരെ റോഡ് തകർന്ന നിലയിലാണ്. റോഡിൻെറ ഒരു ഭാഗം കുഴിച്ചാണ് പൈപ്പ് സ്ഥാപിച്ചത്. പൈപ്പിട്ടശേഷം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുവാൻ അധികൃതർ തയാറായിട്ടില്ല. വേനൽക്കാലത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി നാട്ടുകാരെ ഏറെ വലക്കുന്നു. മഴക്കാലത്ത് ഇരുചക്രവാഹനയാത്രക്കാർ റോഡിൽ തെന്നി വീണ് അപകടങ്ങളും ഉണ്ടാകുന്നു. റോഡ് വെട്ടിക്കുഴിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പുനർനിർമാണത്തിന് നടപടി ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി നാട്ടുകാർ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.