(ചിത്രം) കൊല്ലം: കളീയിക്കൽ കടപ്പുറത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. മുണ്ടയ്ക്കൽ തിരുവാതിര നഗർ കൊണ്ടേത്ത് തെക്കതിൽ കെ. കുഞ്ഞുമോൻ (51) ആണ് പിടിയിലായത്. അയൽവാസിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവ് ഇയാളുടെ വീട്ടിൻെറ കതകിൽ തട്ടിവിളിച്ചത് ഇഷ്ടപ്പെടാതിരുന്നതിനാലാണ് ആക്രമിച്ചത്. തിങ്കളാഴ്ച പുലർച്ച യുവാവ് വീടിൻെറ കതകിൽ തട്ടിയതിനെ തുടർന്ന് ഇയാൾ അസഭ്യം വിളിച്ചുകൊണ്ട് പിടിച്ചുതള്ളുകയായിരുന്നു. തറയിൽ വീണ യുവാവിൻെറ കാൽ കമ്പി വടി കൊണ്ടടിച്ചും നെറ്റിയിലും തലയിലും കത്തി െവച്ച് കുത്തിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്, രാജ്മോഹൻ, എസ്.സി.പി.ഒ പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. നേതൃയോഗം ഇന്ന് കൊല്ലം: ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.