കൊട്ടാരക്കര: നഗരമധ്യത്തിലെ സ്വകാര്യ ലാബിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപ കവർന്നു. ലോക്കറിൽ സൂക്ഷിച്ച പണമാണ് നഷ്ടമായത്. കൊട്ടാരക്കര വീനസ് മുക്കിന് സമീപത്തെ ഡി.ഡി.ആർ.സി ലാബിൽ തിങ്കളാഴ്ച രാത്രിയാണ് കവർച്ച നടന്നത്. ലാബിൽ കയറിയ മോഷ്ടാവ് മാനേജറുടെ മുറിയിലെ ലോക്കർ തുറന്ന് പ്രത്യേക അറയിൽ സൂക്ഷിച്ച പണപ്പെട്ടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ലോക്കറിൻെറ താക്കോൽ എടുത്തിടത്തുതന്നെ വെക്കുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ വസ്ത്രംമാറുന്ന മുറി വഴിയാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കര പൊലീസ് പരിശോധന നടത്തി. നാലുദിവസമായി ഇവിടുത്തെ സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തി. നാളുകളായി കൊട്ടാരക്കര മേഖലയിൽ മോഷണം വർധിച്ചുവരുന്നുണ്ട്. കഴിഞ്ഞദിവസം റെയിൻബോ നഗറിൽ നാല് വീടുകളിൽ മോഷണം നടന്നു. ഒരുമാസം മുമ്പ് കിഴക്കേതെരുവിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.