ആനത്താരയിൽ കണ്ടെത്തിയ കാട്ടുപോത്തിൻെറ ജഡം സംസ്കരിച്ചു പുനലൂർ: പത്തനാപുരം വനം റേഞ്ചിലെ മാമ്പഴത്തറ-ചാലിയക്കര കാനന പാതയിൽ നാരാങ്ങച്ചാലിലെ ആനത്താരയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ കാട്ടുപോത്തിൻെറ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ആനയുടെ ആക്രമണത്തിലോ വെടികൊണ്ടോ അല്ല മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പത്തനാപുരം റേഞ്ച് ഓഫിസർ ബി. ദിലീപ് പറഞ്ഞു. ആന്തരികാവയവങ്ങൾ രാസപരിശോധനക്കയച്ചു. ഇത് ലഭിച്ചതിന് ശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകൂ. വനംവകുപ്പിൻെറ വെറ്ററിനറി ഡോക്ടർമാരായ സിബി, ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ പോസ്റ്റ്മോർട്ടം നടത്തിയത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഒമ്പത് വയസ്സുള്ള കാട്ടുപോത്തിൻെറ ജഡം കണ്ടെത്തിയത്. സമീപത്ത് ആനയുടെ കാൽപ്പാടുണ്ടായിരുന്നതിനാൽ ആനയുടെ ആക്രമത്തിൽ ചത്തതാകാമെന്ന് സംശയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.