അഞ്ചൽ: യു.ഡി.എഫിലെ മുസ്ലിം ലീഗ്, ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് ഘടകകക്ഷികൾക്ക് സീറ്റ് നൽകാത്ത കോൺഗ്രസ് നിലപാടിൽ യു.ഡി.എഫിൽ അമർഷം. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ അടിസ്ഥാനമാക്കിയാകണം ഇത്തവണയും സീറ്റ് ധാരണയുണ്ടാക്കേണ്ടതെന്നായിരുന്നു യു.ഡി.എഫ് സംസ്ഥാന സമിതിയുടെ തീരുമാനം. എന്നാൽ, ഈ മാനദണ്ഡം ത്രിതല പഞ്ചായത്ത് മത്സരത്തിലെ സീറ്റ് വിഭജനത്തിൽ പാലിക്കുന്നില്ല. കോൺഗ്രസ് മറ്റ് ഘടകകക്ഷികൾ വിജയിച്ച സീറ്റുകളിൽ പോലും കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നതിനെതിരെയാണ് ഘടകകക്ഷികളിൽ അമർഷം ഉയർന്നിരിക്കുന്നത്. അഞ്ചൽ, ഇടമുളയ്ക്കൽ, ഏരൂർ, അലയമൺ പഞ്ചായത്തുകളിൽ ആർ.എസ്.പി ഒറ്റക്ക് മത്സരിക്കുകയാണ്. മുസ്ലിം ലീഗും ഒറ്റക്കാണ് മത്സരം. കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ഇടമുളയ്ക്കൽ പഞ്ചായത്തിൽ രണ്ട് സീറ്റുണ്ടെങ്കിലും കോൺഗ്രസ് വിട്ടുനൽകുന്നില്ലെന്ന ആരോപണമുണ്ട്. മുന്നണി യോഗങ്ങളിൽപ്പോലും തങ്ങളെ ക്ഷണിക്കാറില്ലെന്ന പരാതിയുമായി സി.എം.പിയും രംഗത്തുണ്ട്. ....must.... വീടെന്ന സ്വപ്നം അകലെയായി... ഇപ്പോൾ മകളും നഷ്ടമായി (ചിത്രം) ഓയൂർ: വെളിയം വാളിയോട് മറവൻകോട് അജോ ഭവനിൽ ജോസിനും അനിതക്കും വീടൊരു സ്വപ്നമായിരുന്നു. അത് അങ്ങനെതന്നെ തുടരവേ ഇേപ്പാൾ മകളും നഷ്ടമായി. ചെറിയ അടച്ചുറപ്പുള്ള വീട്ടിലായിരുന്നെങ്കിൽ അവൾ ഒരുപക്ഷേ, ഇങ്ങനെ വൈദ്യുതാഘാതമേറ്റ് മരിക്കില്ലായിരുന്നു. മിച്ചഭൂമിയിലെ ടാർപ്പോളിൻ ഇട്ട, വീടെന്ന് പറയാവുന്ന ഒരു കുടിലിലായിരുന്നു അവൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മൊബൈൽഫോൺ ചാർജ് ചെയ്യാൻ ഫാനിൻെറ ഇൻസുലേഷൻ പോയ പ്ലഗ് ഊരുേമ്പാൾ അമിതമായ വൈദ്യുതി പ്രവഹിച്ച് അജ്ന ഷോക്കേറ്റ് തെറിച്ചുവീണ് മരിക്കുകയായിരുന്നു. വീടിനായി നിരവധി തവണ അജ്നയുടെ മാതാപിതാക്കൾ വെളിയം പഞ്ചായത്തിൽ കയറിയിറങ്ങിയിരുന്നു. ലൈഫ്മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് നൽകാൻ പഞ്ചായത്തിന് തടസ്സമുണ്ടായിരുന്നു. പരിവർത്തിത ക്രൈസ്തവരായതിനാൽ ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടും ഇവർക്ക് ലൈഫ്മിഷൻ വഴി വീട് അനുവദിച്ചിട്ടുണ്ടെന്ന് മുൻവാർഡ് മെംബർ ലത അറിയിച്ചു. എന്നാൽ, വീട് നൽകാൻ അധികൃതർ വൈകിയതാണ് മകളെ നഷ്ടപ്പെടാൻ കാരണമായതെന്ന് ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.