മൺറോതുരുത്ത് പഞ്ചായത്ത് ഡിജിറ്റൽ ഗ്രാമമായി

കൊല്ലം: മൺറോതുരുത്ത് പഞ്ചായത്ത് നടപ്പാക്കിയ െഎ.പി.എം.എസ് (ഇൻറലിജൻറ് േപ്രാപ്പർട്ടി മാനേജ്മൻെറ് സിസ്റ്റം) പദ്ധതി പഞ്ചായത്ത്‌ പ്രസിഡൻറ് ബിനുകരുണാകരൻ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ നാടിനു സമർപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ആസ്തികളും ജിയോടാഗ് ചെയ്യുകയും സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങൾ ശേഖരിക്കുകയും അവ വിരൽത്തുമ്പിൽ ലഭ്യമാകും വിധം വെബ്പോർട്ടലിൽ ക്രോഡീകരിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് ചുമതല. ഡ്രോൺ മാപ്പിങ്, ഡി.ജി.പി.എസ് തുടങ്ങിയ സാേങ്കതിക വിദ്യയിലൂടെ പഞ്ചായത്തിലെ വിവരങ്ങൾ വെബ്പോർട്ടലിൽ ശേഖരിക്കുകയും അത് അവശ്യാനുസരണം വിശകലനത്തിന് വിധേയമാക്കുകയും ചെയ്യും. ഇതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയുമെന്നാണ് പ്രതീക്ഷ. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാനും ആധുനിക വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വികസനങ്ങൾ ആസൂത്രണം ചെയ്യാനും ജനങ്ങൾക്ക് മികച്ച സേവനം പെെട്ടന്ന് ലഭ്യമാക്കാനും ഈ പദ്ധതി വഴി സാധ്യമാകും. വൈസ് പ്രസിഡൻറ് മഞ്ജു, സെക്രട്ടറി ജോസഫ് എന്നിവരും പെങ്കടുത്തു. കോർപറേഷനിലെ അഴിമതി അവസാനിപ്പിക്കണം -ബിന്ദുകൃഷ്ണ കൊല്ലം: കൊല്ലം കോർപറേഷനിലെ അഴിമതി അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. തദ്ദേശ തെരഞ്ഞെടുപ്പിനു ധിറുതിപിടിച്ച് നടപ്പാക്കുന്ന പദ്ധതികൾ കമീഷൻ ൈകപ്പറ്റാനാണെന്ന് അവർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന്, പണം മുടക്കി സ്ഥാപിച്ച ആശ്രാമത്തെ തെരുവുവിളക്കുകൾ സ്ഥാപിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ അണഞ്ഞത്, നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചതുമൂലമാണ്. എം.എൽ.എയുടെ മൈതാനം നവീകരണം നടന്നു കഴിയുേമ്പാൾ അവിടം കോൺക്രീറ്റ് കാടായി മാറും. മൈതാനത്തിൻെറ സ്വാഭാവികതക്ക് തടസ്സം വരുത്തുന്ന പ്രവർത്തനങ്ങളിൽനിന്ന് എം.എൽ.എ പിന്തിരിയണമെന്നും അവർ ആവശ്യപ്പെട്ടു. ഡി.സി.സി ഭാരവാഹികളായ എസ്. വിപിന ചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ എന്നിവരും പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.