ഓച്ചിറ: കൊല്ലം കരിക്കോട് വെയർഹൗസിൽനിന്ന് തിരുവല്ല കരിപ്രയിലെ ബാറിലേക്ക് വിദേശമദ്യവുമായി പോയ ലോറി ബൈക്കുകളിൽ ഇടിച്ച ശേഷം റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. ദേശീയപാതയിൽ ഓച്ചിറ പള്ളിമുക്കിന് സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരായ ആലപ്പുഴ കരുവാറ്റ കന്നേൽവീട്ടിൽ സുധീഷിനെ (27) കാൽ ഒടിഞ്ഞ നിലയിൽ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മുതുകുളം പടശ്ശേരിൽ ലക്ഷംവീട്ടിൽ രാജേഷിനെ (62) തലക്ക് പരിക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്ക് യാത്രികനായ മാരാരിത്തോട്ടം മഹാദേവർ കോളനിയിൽ സുനിൽകുമാറിെനയും (52), ലോറി ഡ്രൈവർ രാജപ്പനെയും (51) പരിക്കുകളോടെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ലോറിയിൽ 396 കെയ്സ് മദ്യമാണുണ്ടായിരുന്നത്.സംഭവം അറിഞ്ഞെത്തിയ ഓച്ചിറ പൊലീസ് മദ്യം മറ്റൊരു ലോറിയിലേക്ക് മാറ്റി. കരുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.